അജിത് പവാറിെൻറ കൂറുമാറ്റം; പിന്നിൽ പ്രവർത്തിച്ചത് ധനഞ്ജയ് മുണ്ഡെ
text_fieldsമുബൈ: മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് അജിത് പവാറിെൻറ അപ്രതീക്ഷിത കൂറുമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത് പാർളി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ധനഞ്ജയ് മുണ്ഡെ. ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ഡെയുടെ അനന്തിരവനായ ധനഞ്ജയ് മുണ്ഡെയാണ് അജിത് പവാറിനെ ബി.ജെ.പി പാളയത്തിലേക്ക് അടുപ്പിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നത്. എന്നാൽ നാടകീയമായ സർക്കാർ രൂപീകരണത്തിന് ശേഷം ശനിയാഴ്ച പാർട്ടി അധ്യക്ഷൻ ശരദ് പവാർ വിളിച്ചു ചേർത്ത യോഗത്തിൽ ധനഞ്ജയ് പങ്കെടുക്കുകയും ചെയ്തു.
ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും ഗവർണർ ഭഗത് സിങ് കോശിയാരിക്ക് മുമ്പാകെ സത്യപ്രതിഞ്ജ ചെയ്യുന്നതിന് മുമ്പായി ബി.ജെ.പി -എൻ.സി.പി എം.എൽ.എമാരുടെ യോഗം വിളിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ധനഞ്ജയ് മുണ്ഡെയുടെ വസതിയിലാണ് ഇവർ യോഗം ചേർന്നതെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ ബി.ജെ.പിയിൽ പ്രവർത്തിച്ച ധനഞ്ജയ്, ഗോപിനാഥ് മുണ്ഡെയുടെ മരണശേഷം പാർളി മണ്ഡലത്തെ പ്രതിനിധീകരിച്ച് മകൾ പങ്കജ മുണ്ഡെ എത്തയതോടെ പാർട്ടി വിട്ട് എൻ.സി.പിയിൽ ചേരുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർളി മണ്ഡലത്തിൽ എൻ.സി.പി സ്ഥാനാർഥിയായി മത്സരിച്ച് പങ്കജ മുണ്ഡെയെ പരാജയപ്പെടുത്തുകയും ചെയ്തു.
കുറഞ്ഞ കാലത്തിനുള്ളിൽ ധനഞ്ജയ് അജിത് പവാറിെൻറ വിശ്വസ്തനായി മാറി. ധനഞ്ജയ് തെൻറ സ്വാധീനമുപയോഗിച്ച് അജിത് പവാറിനെ ബി.ജെ.പി പാളയത്തിലേക്ക് അടുപ്പിക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ അദ്ദേഹം പാർട്ടിയിലേക്ക് തിരിച്ചുവന്നെങ്കിലും വിശ്വാസവോട്ടെടുപ്പിൽ ബി.ജെ.പിക്ക് അനുകൂലമായി നിൽക്കുമോ എന്ന ആശങ്കയിലാണ് എൻ.സി.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.