അഞ്ചു വയസ്സിൽതാഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ട- മാർഗരേഖ പുറത്തിറക്കി
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആരോഗ്യ സേവന ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് ചെറിയ കുട്ടികളെ മാസ്കിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയത്. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ളവർ മാതാപിതാക്കളുടെയും ഡോക്ടർമാരുടെയും നിർദേശ പ്രകാരം മാത്രം മാസ്ക് ധരിക്കണം. 18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ കോവിഡ് രോഗവും പ്രതിരോധവും സംബന്ധിച്ച വിശദ മാർഗ നിർദേശങ്ങളാണ് ഡയറക്ടറേറ്റ് പുറത്തിറക്കിയത്.
18 വയസ്സിൽ താഴെയുള്ള കുട്ടികളിൽ റെംഡെസിവിർ മരുന്ന് നൽകുന്നതിനും വിലക്കുണ്ട്. ഹൈ റസലൂഷൻ സി.ടി സ്കാനിങ് നിർബന്ധിത ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ. കോവിഡ് ചികിത്സയും പ്രതിരോധവും സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇടവിട്ട് പുതുക്കുന്ന ഡയറക്ടറേറ്റ് മൂന്നു ദിവസം മുമ്പാണ് പുതിയവ പുറത്തിറക്കിയത്. ഇതുപ്രകാരം ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതും ചെറുതായി മാത്രം ബാധയുള്ളതുമായ കോവിഡ് രോഗികൾക്ക് പനി, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ മാത്രം നൽകിയാൽ മതി. ൈഹഡ്രോേക്ലാറോക്വിൻ, ഐവർമെക്റ്റിൻ, ഡോക്സിസൈക്ലിൻ, സിൻക്, മൾട്ടിവിറ്റമിനുകൾ തുടങ്ങിയ മരുന്നുകൾ ഒഴിവാക്കി. എന്നാൽ, പൊതുനിബന്ധനകളായ കൈകഴുകൽ, സാമൂഹിക അകലം, മാസ്ക് ധരിക്കൽ എന്നിവ കർശനമായി പാലിക്കണം. സി.ടി സ്കാൻ പോലുള്ള അനാവശ്യ പരിശോധനകൾ പൂർണമായി ഒഴിവാക്കാൻ ഡോകട്ർമാർക്കും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.