Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല തിരുവാഭരണ കേസിൽ...

ശബരിമല തിരുവാഭരണ കേസിൽ പന്തളം കൊട്ടാരത്തിനെതിരെ ദേവസ്വം ബോർഡ്

text_fields
bookmark_border
Sabarimala,
cancel

ന്യൂഡൽഹി: ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ശബരിമല തിരുവാഭരണം പന്തളം കൊട്ടാരം ഭരണസമിതി ദേവസ്വം ബോർഡിന് കൈമാറുന്നതിനെതിരായ ഹരജിയിൽ പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ മകയിരം നാൾ രാഘവ വർമ രാജയെ മുഖ്യ കക്ഷിയാക്കുന്നതിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് എതിർത്തു. ഇതേ തുടർന്ന് മറുപടി രേഖാമൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിന് അനുമതി നൽകിയ സുപ്രീംകോടതി കേസ് മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

തിരുവാഭരണം ദേവസ്വം ബോർ‌ഡിന് കൈമാറണമെന്ന 2006ലെ ദേവപ്രശ്‌നവിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള കേസിൽ മുഖ്യഹരജിക്കാരനായിരുന്ന വലിയ തമ്പുരാൻ രേവതി നാൾ പി. രാമവർമരാജ അന്തരിച്ചതിനാൽ തൽസ്ഥാനത്ത് തന്നെ മുഖ്യ ഹരജിക്കാരനാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഘവവർമ രാജ സുപ്രീംകോടതിയെ സമീപിച്ചത്. പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെ നടത്തിയ 2006ലെ ദേവപ്രശ്‌നത്തിന് പകരം പുതുതായൊന്ന് നടത്തണമെന്നായിരുന്നു രാമവർമരാജയുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devaswom boardSabrimala
News Summary - Devaswom Board against Pandalam Palace
Next Story