ദേര അക്രമം: ഹരിയാനക്ക് നഷ്ടം 126 കോടി
text_fieldsചണ്ഡിഗഢ്: ആൾദൈവം ഗുർമീത് റാം റഹീമിനെ ബലാത്സംഗക്കേസിൽ ശിക്ഷിച്ചതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ ഹരിയാന സർക്കാറിനുണ്ടായത് 126 കോടിയുടെ നഷ്ടം.
2017 ആഗസ്റ്റ് 25നാണ് ദേര സച്ചാ സൗദ ആശ്രമമേധാവി ഗുർമീതിനെ പഞ്ച്കുളയിലെ പ്രത്യേക സി.ബി.െഎ കോടതി ശിക്ഷിച്ചത്. പൊതു-സ്വകാര്യ ആസ്തികൾ, വിവിധ വകുപ്പുകൾ എന്നിവക്കുണ്ടായതും സുരക്ഷക്കായി ചെലവഴിച്ചതുമടക്കം നഷ്ടമാണ് 126,68,71,700 രൂപ.
ഏറ്റവുമധികം അക്രമമുണ്ടായ അംബാലയിലാണ് കൂടുതൽ നഷ്ടം-46.84 കോടി. ഫത്തേഹബാദാണ് രണ്ടാം സ്ഥാനത്ത്-14.87 കോടി. ദേര ആശ്രമം സ്ഥിതിചെയ്യുന്ന സിർസയിൽ 13.57 കോടിയും അക്രമങ്ങളുടെ കേന്ദ്രസ്ഥാനമായ പഞ്ച്കുളയിൽ 10.57 കോടിയും നഷ്ടമുണ്ടായി. ഇവിടെ 36 പേർ കൊല്ലപ്പെട്ടു.
പഞ്ചാബ്-ഹരിയാന ഹൈകോടതിയിൽ അഭിഭാഷകനായ രവീന്ദർ സിങ് ധൂൾ സമർപ്പിച്ച പരാതിയിൽ സംസ്ഥാന അഡ്വക്കറ്റ് ജനറലാണ് നഷ്ടത്തിെൻറ കണക്ക് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.