ബാങ്ക് വായ്പ നിഷേധിച്ചു; വൃക്ക വിൽപനക്കുവെച്ച് കർഷകൻ
text_fieldsസഹാറൻപൂർ (യു.പി): ഡെയറി ഫാം തുടങ്ങാൻ ബാങ്കുകൾ വായ്പ നിഷേധിച്ചതിനെ തുടർന്ന് വൃക് ക വിൽക്കാനൊരുങ്ങി ക്ഷീര കർഷകൻ. ഉത്തർപ്രദേശിലെ ഛട്ടർ സാലി ഗ്രാമത്തിലെ കർഷകൻ രാംക ുമാർ (30) ആണ് തെൻറ വൃക്ക വിൽക്കാനുെണ്ടന്ന പോസ്റ്ററുകൾ നാട്ടിൽ പലയിടത്തും ഒട്ടിച് ചത്.
കേന്ദ്ര സർക്കാറിെൻറ പ്രധാനമന്ത്രി കൗശൽ വികാസ് യോജ്ന (പി.എം.കെ.വി.വൈ) പദ്ധതിക്കുകീഴിൽ ഡെയറി ഫാം കോഴ്സ് പൂർത്തിയാക്കിയശേഷം ഡെയറി ഫാം തുടങ്ങുന്നതിനാണ് വായ്പക്കുവേണ്ടി ദേശസാൽകൃത ബാങ്കുകളെ സമീപിച്ചത്. എന്നാൽ, വായ്പ നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകൾ. പരിശീലനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് കാണിച്ചിട്ടും നിഷേധാത്മക സമീപനമായിരുന്നു ബാങ്കുകളുെടതെന്ന് രാംകുമാർ പറയുന്നു.
പശുക്കളെ വാങ്ങാനും തൊഴുത്ത് നിർമിക്കാനുമായി ഇയാൾ ബന്ധുക്കളുടെ അടുത്തുനിന്ന് കുറച്ച് പണം കടം വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ട് ബന്ധുക്കൾ സമീപിച്ചതോടെ വൃക്ക വിൽക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് രാംകുമാർ പറയുന്നു.
ഇതേക്കുറിച്ച് സഹാറൻപൂർ ഡിവിഷനൽ കമീഷണർ സഞ്ജയ് കുമാറിനോട് ചോദിച്ചപ്പോൾ തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. വിഷയം അന്വേഷിക്കുമെന്നും എന്തുകൊണ്ടാണ് ബാങ്കുകൾ രാംകുമാറിന് വായ്പ നിഷേധിച്ചതെന്ന് അതിനുശേഷമേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.