Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്മശാനഭൂമിയായി ശിവ്...

ശ്മശാനഭൂമിയായി ശിവ് വിഹാർ

text_fields
bookmark_border
delhi-violence
cancel

ന്യൂഡൽഹി: സ്ഫോടനങ്ങളിൽ കത്തി കരിപിടിച്ച വീടുകൾ. ആളും അനക്കവുമില്ലാത്ത ഗലികൾ. ക ടകേമ്പാളങ്ങൾ ഒന്നുപോലും തുറന്നിട്ടില്ല. കവലകളിൽ പോലും മനുഷ്യരില്ല. ആയിരക്കണക്കിന് മനുഷ്യർ ജീവനുംകൊണ്ടോടിയ ശിവ് വിഹാറിെൻറ ശനിയാഴ്ചത്തേയും ചിത്രമാണിത്. ശിവ് വിഹാർ ശ്മശാൻ ഘട്ടിൽനിന്ന് മദീന മസ്ജിദ് വരെയുള്ള 500ഒാളം വീടുകൾ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുവന്നിട്ട് പെേട്രാൾ ബോംബുകളെറിഞ്ഞ് സ്ഫോടനം നടത്തി കത്തിക്കുകയായിരുന്നുവെന്ന് ചമൻ പാർക്കിലെ വീട്ടിൽ അഭയം തേടിയെത്തിയ ശബ്നം പറഞ്ഞു. പാതിരാവിൽ സ്ഫോടന ശബ്ദങ്ങളും നിലവിളികളും കേട്ട് പുറത്തുവന്നുനോക്കുേമ്പാഴാണ് മുസ്ലിം വീടുകൾ തിരഞ്ഞു നടന്ന് കത്തിക്കുന്നത് കണ്ടത്. ചിലരെ വീടുകൾക്കകത്തുതന്നെ ഗ്യാസ് സിലിണ്ടറുകളിട്ട് സ്ഫോടനം നടത്തി.

വീടുകളിൽ ആളുകളുണ്ടെന്ന് അറിഞ്ഞിട്ടും അവരെ പുറത്തുവരാൻ അനുവദിക്കാതെയായിരുന്നു ഗ്യാസ് സിലിണ്ടറുകളുപയോഗിച്ച് കൊന്നത്. നാലഞ്ച് സിലിണ്ടറുകൾ കൊണ്ടുവന്നിട്ട് സ്ഫോടനമുണ്ടാക്കിയാണ് മദീന മസ്ജിദ് കത്തിച്ചത്. അക്രമികൾ ഞങ്ങളുടെ വീടുകളിലേക്കും വരുമെന്നുറപ്പായതോടെയാണ് പുലർച്ച നാലര മണിക്ക് വീടുവിേട്ടാടിയത്. എങ്ങോെട്ടന്നില്ലാതെ ഒാടുകയായിരുന്നു. ചമൻ പാർക്കിൽ എത്തിയപ്പോൾ ഇൗ വീട്ടുകാർ വാതിൽ തുറന്നുതന്നതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്ന് അവർ പറഞ്ഞു.

വീടിന് മുകളിലേക്കുംആസിഡ്
ആക്രമണം

കത്തിക്കൊണ്ടിരിക്കുന്ന വീടുകളിൽനിന്ന് അക്രമികളുടെ മുന്നിലേക്ക് ഇറങ്ങാനാകാതെ ടെറസിന് മുകളിൽ കയറിനിന്നവർക്കു നേരെ ആസിഡ് ബോട്ടിലുകളും പെട്രോൾ ബോംബുകളും എറിഞ്ഞുവെന്ന് ശബ്നം പറഞ്ഞു. തൊട്ടയൽപക്കത്തെ നസ്റീെൻറ കുടുംബം ഇതുപോലെ വീടിന് മുകളിൽ കയറിനിന്നതായിരുന്നു. നസ്റീെൻറ ഭർത്താവ് വകീൽ അക്രമികൾ പോയോ എന്നറിയാൻ താഴേക്കു നോക്കിയതായിരുന്നു. താഴെനിന്ന് അക്രമികൾ മുകളിലേക്ക് എറിഞ്ഞ ആസിഡ് മുഖത്ത് വന്ന് പതിച്ചു. മുഖമാകെ പൊള്ളേലറ്റ വകീലിെൻറ ഒരു കണ്ണിെൻറ കാഴ്ച പൂർണമായും നഷ്ടമായി. പുറത്തേക്ക് കൊണ്ടുവന്ന് വെടിവെച്ചു കൊന്നവരിൽ പലരെയും വലിച്ചുകൊണ്ടുപോയി ശിവ്നഗറിെല ഒാടയിൽ തള്ളി. ഒാടയിൽനിന്ന് ചിലരുടെ മൃതേദഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ശിവ്നഗറിൽനിന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. അവരെക്കുറിച്ച് ഒരു വിവരവുമില്ല. ഇവരിൽ പലരുടെയും മൃതദേഹങ്ങൾ ഒാടയിലുണ്ടാകുമെന്ന ഭീതിയിലാണ് ഞങ്ങൾ. പക്ഷേ, അത് നോക്കാൻ പോലും അങ്ങോട്ട് പോകാൻ വയ്യ.

വീട് നോക്കാൻ
പോയ സ്ത്രീകൾക്ക് വെടിയേറ്റു

ഡൽഹി സർക്കാറും ഡൽഹി പൊലീസും എല്ലാം ശാന്തമായെന്ന് പറയുന്നതു കേട്ട് പോയി നോക്കിയവർക്ക് വെടിയേറ്റ അനുഭവമാണ് ചമൻപാർക്കിലുള്ളവർ പങ്കുവെച്ചത്. കലാപമടങ്ങി പൊലീസ് പ്രദേശം നിയന്ത്രണത്തിലാക്കിയെന്ന് കേട്ട് ചമൻ പാർക്കിൽനിന്ന് സ്വന്തം വീടുകളിൽ വല്ലതും ബാക്കിയുണ്ടോ എന്ന് നോക്കാൻ പോയ നാല് സ്ത്രീകൾക്ക് വ്യാഴാഴ്ച വെടിയേറ്റു. ഇൗ സംഭവത്തിനു ശേഷം ശിവ് വിഹാറിലേക്ക് തിരിച്ചുപോകാൻ അഭയം തേടിെയത്തിയവരിൽ ഒരാൾ പോലും തയാറാകുന്നില്ല. സ്കൂളുകളിൽ പരീക്ഷ നടന്നുകൊണ്ടിരിക്കേ വീടുവിേട്ടാടിയ കുട്ടികൾക്കൊന്നും പരീക്ഷ എഴുതാനാവാത്തതിനാൽ പരീക്ഷ നീട്ടിവെച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCAA protestDelhi violence
News Summary - Delhi Violence-India news
Next Story