‘‘വീടുകൾ മനുഷ്യനെ വേവിച്ചെടുക്കുന്ന ഇടമാക്കാൻ ഞങ്ങൾക്കറിയാം’’
text_fieldsന്യൂഡൽഹി: മതമൈത്രിക്ക് പേരുകേട്ട ഇടമായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ ബ്രിജ്പൂരി. ഹിന്ദു-മുസ്ലിംകൾ ഏകോദര സഹോദരങ്ങളായി കഴിഞ്ഞ ഇടം. അവിടെ എത്ര പെെട്ടന്നാണ് കലാപകാരികൾക്ക് തന്നിഷ്ടം കാട്ടാനായത്. അതിെൻറ ഞെട്ടൽ വിട്ടുമാറാത്ത കുടുംബങ്ങൾ ഏറെയുണ്ട് ഇവിടെ. മുസ്ലിം ഭവനങ്ങൾ ലക്ഷ്യമിട്ട് പുറത്തുനിന്നുവന്നവർ അഴിഞ്ഞാടിയപ്പോൾ വീടുകൾ ചൂണ്ടിക്കാട്ടിക്കൊടുത്തത് അയൽക്കാരിൽ ചിലരാണെന്നത് ഞെട്ടലോടെയാണ് ചിലർ ഓർക്കുന്നത്. ‘‘ഞങ്ങൾക്ക് ഗ്യാസ് ചേംബറുകെളാന്നും വേണ്ട. ഇവിടത്തെ വീടുകൾ മനുഷ്യനെ വേവിച്ചെടുക്കുന്ന ഇടമാക്കാൻ അറിയാം...’’ - എന്നായിരുന്നു ഭീഷണി.
സർവതും തല്ലിത്തകർത്തും തീയിട്ടും ജയ് ശ്രീറാം വിളിച്ചും നീങ്ങുന്നതിനിടെ, തലനാരിഴക്ക് ജീവൻ വീണ്ടുകിട്ടിയവരാണ് പലരും. അത്തരത്തിലൊരു കുടുംബമാണ് മുഹമ്മദ് സൈഫിയുടേത്. കലാപകാരികൾ അഴിഞ്ഞാടുന്നതുകണ്ട് ജീവൻ കൈയിൽപിടിച്ചാണ് പത്തംഗ കുടുംബം ഇരുനിലവീടിെൻറ മേൽക്കൂരയിൽ അഭയം പ്രാപിച്ചത്. ഇവർ പടികൾ ഓടിക്കയറുന്നത് കണ്ട് മരിക്കാൻ ഒരുങ്ങിക്കോളൂ എന്ന് വിളിച്ചുപറയാൻ കലാപകാരികൾ മടിച്ചതുമില്ല. തൊട്ടുപിന്നാലെ അവർ വീടിന് തീയിട്ടു. ചുറ്റിനും പുകപടലം. പറ്റാവുന്നിടമെല്ലാം തീ വിഴുങ്ങി. മേൽക്കൂര ഒഴികെ. മുഹമ്മദ് സൈഫിയും ഭാര്യയും മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം മരണത്തെ മുഖാമുഖം കണ്ട് അള്ളിപ്പിടിച്ച് കിടന്നു. മേൽക്കൂരയെ തീ വെറുതെ വിട്ടതോടെ, കൈ വിട്ടുപോകാതിരുന്നത് 10 ജീവനുകൾ. വീടിന് താഴെ നിരത്തിലൂടെ റോന്ത് ചുറ്റുന്ന കലാപകാരികൾ.
14 മണിക്കൂറാണ് ഇവർ തീച്ചൂടും വിഷപ്പുകയുമേറ്റ് അവിടെ കഴിഞ്ഞത്. എട്ടും 12ഉം വയസ്സായ കുട്ടികൾ മുതൽ 71കാരനായ മുഹമ്മദ് സൈഫിവരെ അക്കൂട്ടത്തിലുണ്ട്. ഈ ദുരന്തദിനത്തെ ജീവനുള്ളിടത്തോളം മറക്കാനാവില്ലെന്ന് പറഞ്ഞാണ് മുഹമ്മദ് സൈഫിയുടെ മകൻ മുബിൻ കലാപദിനത്തിെൻറ ഭീതിനിമിഷങ്ങളെ ‘ദി ടെലഗ്രാഫ്’ പത്രലേഖകനു മുന്നിൽ വിവരിച്ചത്. കുട്ടികളെല്ലാം വല്ലാത്ത അവസ്ഥയിലാണ്.
രാത്രിയായാൽ ഞങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞ് അലമുറയിടുകയാണ് അവർ. ഞങ്ങൾക്ക് ജീവൻ തിരിച്ചുകിട്ടി. കിടപ്പാടവും ജീവനും നഷ്ടപ്പെട്ടവർ, ജീവച്ഛവമായവർ... ഒട്ടേറെയുണ്ട് കലാപത്തിെൻറ ശേഷിപ്പുകൾ. ഇരുമ്പുവടികളും മൂർച്ചയേറിയ ആയുധങ്ങളും തോക്കുമായി നിരത്തിൽ റോന്തുചുറ്റിയവർക്കിടയിൽനിന്ന് ജീവിതം തിരിച്ചുപിടിക്കാനായതിെൻറ സന്തോഷം വാക്കുകളിൽ തീരില്ലെന്ന് ഇൗ കുടുംബത്തിലെ ഓരോ അംഗവും ആണയിടുന്നു.
ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ കലാപാഹ്വാനം കൗമാരക്കാരും യുവാക്കളും ഏറ്റെടുത്തത് അത്ഭുതകരമെന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. കരഞ്ഞവരും കാലു പിടിച്ചവരും നാടുവിട്ടോളാമെന്ന് കേണപേക്ഷിച്ചവരുമാണ് അർധപ്രാണനായെങ്കിലും ബാക്കിയായത്. മരിച്ചവരുടെ കണക്ക് 42ലാണ് നിൽക്കുന്നതെങ്കിലും ഗുരുതര പരിക്കേറ്റവർക്ക് മുന്നിൽ ദുരിതജീവിതം ശേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.