ഇരച്ചെത്തിയ അക്രമികൾ ലൈംഗികാതിക്രമം തുടങ്ങി; രക്ഷപ്പെട്ടത് ഒന്നാംനിലയിൽനിന്ന് ചാടി
text_fieldsന്യൂഡൽഹി: ‘കലാപം ആളിപ്പടർന്ന ബുധനാഴ്ച രാത്രി വടക്കുകിഴക്കൻ ഡൽഹിയിൽ, അതുവരെ ഞങ്ങൾ ഏറ്റവും സുരക്ഷിതരെന്നു കരുതിയിരുന്ന വീടിനകത്തേക്ക് അക്രമി സംഘം കുതിച്ചെ ത്തി. എനിക്കും മക്കൾക്കും നേരെ ലൈംഗികാതിക്രമം തുടങ്ങിയതോടെ ഒന്നാംനിലയിൽനിന്ന് താഴോട്ടുചാടിയാണ് രക്ഷപ്പെട്ടത്’ -അൽ ഹിന്ദ് ആശുപത്രിയിലിരുന്ന് ഇക്കാര്യം പറയുേമ്പാൾ 45 വയസ്സുള്ള ആ സ്ത്രീയുടെ മുഖത്തെ ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. അപ്പുറത്ത് പലചരക്കുകട നടത്തുന്ന അയ്യൂബ് അഹ്മദ് എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് പിന്നാലെ വന്ന കലാപകാരികളിൽനിന്ന് രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു.
കരാവൽ നഗറിൽ സർക്കാറിതര സംഘടന നടത്തുകയാണിവർ. അന്ന് വീട്ടിലെത്തിയ അക്രമികൾ തെൻറയും രണ്ടു പെൺകുട്ടികളുടെയും വസ്ത്രം വലിച്ചുകീറിയതായും അവർ കണ്ണീരോടെ പറഞ്ഞു. കലാപകാരികൾ ഞങ്ങളുടെ ഭാഗത്തുതന്നെയുള്ളവരാണ്. അവരെ തിരിച്ചറിയാനാകുമെന്നും സ്ത്രീ കൂട്ടിച്ചേർത്തു. ഇതുപോലുള്ള നിരവധി കഥകളാണ് അൽ ഹിന്ദ് ആശുപത്രിയിൽ കഴിയുന്നവർക്ക് പറയാനുള്ളത്.സൽമാൻ ഖാൻ. പ്രായം 20. ചൊവ്വാഴ്ച കരാവൽ നഗറിലെ വീടിനടുത്ത് നിൽക്കുകയായിരുന്നു. പൊടുന്നനെ എത്തിയ അക്രമി സംഘം ദേഹത്ത് എന്തോ രാസവസ്തു ഒഴിച്ചു. പുറം പൊള്ളിപ്പോയെന്നു സൽമാൻ പറഞ്ഞു. ഇപ്പോഴും ആശുപത്രിലാണ് ഇയാൾ.
അകീൽ സെയ്ഫി എന്ന 30 കാരൻ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുേമ്പാൾ ആൾക്കൂട്ടം ബൈക്ക് തടഞ്ഞ് ആക്രമണം തുടങ്ങി.
ബൈക്കിെൻറ പിന്നിലിരിക്കുകയായിരുന്ന സുഹൃത്ത് ബിലാൽ തൊപ്പിയിട്ടിരുന്നു. അതായിരിക്കാം ആക്രമണം തുടങ്ങാനുള്ള കാരണം. ബിലാൽ ഭിന്നശേഷിക്കാരനാണ്. ആ പരിഗണന പോലുമുണ്ടായില്ല. സെയ്ഫിയുടെ ഇടതുകൈവിരലുകൾ ആക്രമണത്തിൽ ഒടിഞ്ഞു. ബിലാലിനും പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.