സിന്ദൂരം ചാർത്തിയിട്ടും കുഞ്ഞിെൻറ പാൻറ്സ് അഴിപ്പിച്ചു
text_fieldsന്യൂഡൽഹി: മുസ്തഫാബാദിനടുത്ത ഭാഗീരഥി വിഹാറിലെ ഒന്നാം നമ്പർ ഗലിയിൽ രാത്രി ഏഴരക് ക് വൻ ബഹളം. തൊട്ടപ്പുറത്തെ ഫാക്ടറിയുടെ പൂട്ട് തകർത്ത് അതിെൻറ ടെറസ് വഴി ചാടിക ്കടന്ന് അക്രമികൾ ഞങ്ങളുടെ വീട് ലക്ഷ്യമാക്കി വരുകയായിരുന്നു. ഞൊടിയിടകൊണ്ട് അ വർ ഞങ്ങളുടെ മട്ടുപ്പാവിലെത്തിയിരുന്നു. അമ്മീ നമ്മെ അവർ വല്ലതും ചെയ്യുമോ എന്നു ചോദി ച്ച് മക്കൾ കരയാൻ തുടങ്ങി. ഒച്ച കേൾക്കാതിരിക്കാൻ അവരെ അണച്ചുപിടിച്ച് വായ് പൊത്ത ി. വരാനിരിക്കുന്നത് നമുക്ക് തടുക്കാനാവില്ലെന്നും ശബ്ദം പുറത്തുകേട്ടാൽ അവർ നമ്മ െ തേടിയെത്തുമെന്നും പറഞ്ഞു. അമ്പതോളം പേരുള്ള സംഘമായിരുന്നു. ഞാനും ഉമ്മയും സഹോദരി മാരുമടക്കം അഞ്ചു സ്ത്രീകളും എെൻറ മക്കളും ഭർത്താവും സഹോദരനും വീട്ടിലുണ്ടായിരുന്നു.
മുകളിൽനിന്ന് താഴോട്ടുവന്ന ഭർത്താവ് ആസിഫിനെ വടികൾകൊണ്ട് പൊതിരെ തല്ലി. ബഹളം കേട്ട് കട്ടിലിനടിയിൽ മിണ്ടാതെ കിടന്ന സഹോദരൻ മുശർറഫിനെ പിടിച്ചു പുറത്തേക്ക് വലിച്ചിട്ടപ്പോൾ ‘‘തല്ലല്ലേ, ഞാനും നിങ്ങളുടെ സോദരനാണ്’’ എന്ന് അവൻ കെഞ്ചി. ‘‘ഇത് വരെ ഞങ്ങൾ നിനക്ക് ഭായി ആയിരുന്നില്ല, ഇന്ന് നിനക്ക് ഭായി ആകണമല്ലേ’’ എന്നു ചോദിച്ചായി പിന്നെ തല്ല്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നവനാണ്, വെറുതെവിടണമെന്നു കേണുപറഞ്ഞിട്ടും ഫലമൊന്നുമുണ്ടായില്ല.
വന്ന അമ്പതോളം പേരിൽ പകുതിയാളുകൾ മുകളിൽ നിന്നു. ബാക്കിയുള്ളവർ മുശർറഫിനെയും കൊണ്ട് താേഴക്കുപോയി. ഞങ്ങൾ, സ്ത്രീകളും കുട്ടികളും വാതിൽ പൂട്ടി അകത്തിരുന്നു. അക്രമികൾ മുറിയുടെ വാതിൽ അടിച്ചുപൊളിക്കാൻ തുടങ്ങി. തുറന്നില്ലെങ്കിൽ കത്തിക്കുമെന്നായി ഭീഷണി. തീകൊടുക്കരുതെന്നും തുറക്കാമെന്നും ഞാൻ വിളിച്ചുപറഞ്ഞു. അക്രമികൾ വൈദ്യുതി വിച്ഛേദിച്ചതിനാൽ ഞങ്ങളെല്ലാം ഇരുട്ടിലായിരുന്നു. പേടിച്ച് വാതിൽതുറക്കുേമ്പാൾ കൈ വിറച്ച് താക്കോൽ ഒരു പ്രാവശ്യം വീണു. വീണ്ടും അവർ വാതിലിൽ തല്ലിെക്കാണ്ടിരുന്നു. ഫരീൻ ഫരീൻ എന്നുവിളിച്ച് വേച്ചുവേച്ചു നടന്നുവന്ന ആസിഫ്, മുശർറഫിനെ കേണ്ടാ എന്നു ചോദിച്ചു. അമ്പതോളം പേരുടെ മർദനത്തിൽ േവദനകൊണ്ട് പുളയുകയായിരുന്നു ആസിഫ്. മുശർറഫ് ഭായ് എവിടെ എന്നു ചോദിച്ചപ്പോൾ അറിയില്ലെന്നും അവർ കൊണ്ടുപോയോ എന്നു നോക്കൂ എന്നും പറഞ്ഞു. ഒടുവിൽ ഭർത്താവിനൊപ്പം വീട്ടിലുള്ള എല്ലാവരെയും കൂട്ടി പുറത്തിറങ്ങി.
ഇതിനിടയിൽ, മുശർറഫിനെ താഴേക്കുകൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് അയൽപക്കത്തെ ഹിന്ദു വീട്ടുകാർ വിളിച്ചുപറഞ്ഞു.
ഞങ്ങൾ വീടുവിട്ടിറങ്ങുകയാണെന്നു പറഞ്ഞപ്പോൾ സാഹചര്യം േമാശമാണെന്നും യാത്രചെയ്താൽ എവിടെയും എത്തുകയില്ലെന്നും പറഞ്ഞ് അവർ തടഞ്ഞു. ഭാഗീരഥി വിഹാറിൽ എെൻറയും സഹോദരേൻറതുമായി രണ്ട് മുസ്ലിം വീടുകളേയുള്ളൂ. ബാക്കി ഹിന്ദുവീടുകളാണെങ്കിലും എല്ലാവരുമായി വളരെ സ്നേഹമായിരുന്നു. 10-12 വർഷമായി ബന്ധമുള്ളതല്ലേ ഞങ്ങളെ വിട്ട് പോകരുതെന്ന് പറഞ്ഞ് അയൽവാസികൾ വിലക്കി. നിങ്ങൾക്ക് ഒറ്റക്കു പോകാൻ ധൈര്യമുണ്ടോ എന്നു ചോദിച്ചപ്പോൾ ധൈര്യമുണ്ടായിട്ടല്ല, നിവൃത്തിയില്ലാതെ ഇറങ്ങുകയാണെന്നു പറഞ്ഞു.
എന്നാൽ, ഇൗ വേഷത്തിൽ പോകാൻ അനുവദിക്കില്ലെന്നും മുസ്ലിംകളാണെന്ന് അറിഞ്ഞാൽ വകവരുത്തുമെന്നും പറഞ്ഞ് അവർ അകത്തേക്കുപോയി സിന്ദൂരവും ലിപ്സ്റ്റിക്കും കൊണ്ടുവന്നു. തൽക്കാലം രക്ഷപ്പെടാൻ ഇത് ചെയ്തേ പറ്റൂ എന്നു പറഞ്ഞ് സിന്ദൂരമണിയിച്ച് ചുണ്ടിൽ ലിപ്സ്റ്റിക്കിട്ടു. ഞങ്ങളെല്ലാവരും ഹിജാബ് അഴിച്ച് ഹിന്ദു വേഷം കെട്ടി വീട് അവരെ ഏൽപിച്ച് ഇറങ്ങി. അവരും കൂടെ വന്നു. അൽപദൂരം ചെന്നപ്പോഴേക്കും വലിയ ജനക്കൂട്ടം കാത്തുനിൽക്കുന്നതു കണ്ടു. അതു കണ്ട് ഭർത്താവിനെ അയൽക്കാർക്കൊപ്പം തിരിച്ചയച്ച് ഞങ്ങൾ സ്ത്രീകളും കുട്ടികളും നടന്നു. പ്രതീക്ഷിച്ചതുപോലെ തടഞ്ഞു.
ഹിന്ദുക്കളാണെന്നും പോകാൻ അനുവദിക്കണമെന്നും അയൽക്കാരി പറഞ്ഞിട്ടും വിശ്വാസം വന്നില്ല. ഹിന്ദുവാണെങ്കിൽ എന്തിനാണ് വീടുവിട്ടുപോകുന്നതെന്നു ചോദിച്ചു. പോകേണ്ട അത്യാവശ്യമുണ്ടെന്നും പെട്ടുപോയതാണെന്നും പറഞ്ഞു. സംശയം തോന്നി അക്രമി സംഘത്തിലെ സ്ത്രീ മുസൽമാനാണോ ഹിന്ദുവാണോ എന്നുറപ്പിച്ചു പറയാൻ ആവശ്യപ്പെട്ടു. ഹിന്ദുവാണെന്നു പറയുന്നത് കള്ളമാണെങ്കിൽ എല്ലാവരെയും കൊല്ലുമെന്ന് ഒരാൾ മുന്നറിയിപ്പ് നൽകി. തോളിൽ കിടക്കുന്ന ആൺകുഞ്ഞിെൻറ പാൻറ്സ് അഴിച്ചുനോക്കിയാൽ മതിയെന്ന് ആൾക്കൂട്ടത്തോട് പറഞ്ഞു. ചെറിയ കുഞ്ഞായിരുന്നതിനാൽ ചേലാകർമം നടത്തിയിരുന്നില്ല. പാൻറ്സ് അഴിച്ച് കുഞ്ഞ് ചേലാകർമം നടത്തിയില്ലെന്നു ബോധ്യപ്പെട്ടപ്പോൾ രീതി മാറി. ഇൗ നേരത്ത് പോയാൽ അപകടത്തിൽപ്പെടുമെന്നും പോകാതിരിക്കുകയാണ് നല്ലതെന്നും അപ്പുറത്ത് പാകിസ്താനാണെന്നുമൊക്കെയായി ഉപദേശം. ഒറ്റക്കു പോകേണ്ടെന്നുപറഞ്ഞ് അക്രമികളിലൊരാൾ ഭാഗീരഥി വിഹാറിെൻറ അതിർത്തി കടത്തി. അവിടെനിന്ന് ശഹാദ്ര വഴി സീലംപുരിലെത്തുേമ്പാൾ രാത്രി 12 കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.