ഡൽഹിയിലെ വൻകിട സ്ഥാപനങ്ങൾക്ക് 470 കോടിയുടെ നികുതി കുടിശ്ശിക
text_fieldsന്യൂഡൽഹി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകു പ്പ് നടത്തിയ പരിശോധനയിൽ 470 കോടിയുടെ നികുതി കുടിശ്ശിക വരുത്തിയതായി കണ്ടെത്തി. വ് യോമ ഗതാഗതം, റിയൽ എസ്റ്റേറ്റ്, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിലെ ചില കോർപറേറ്റ് സ്ഥാപനങ്ങളാണ് ടി.ഡി.എസ് ഇനത്തിൽ നൽകാനുള്ള നികുതി അടക്കാതെ വെട്ടിപ്പ് നടത്തിയത്.
ആദായ നികുതി വകുപ്പിലെ ടി.ഡി.എസ് വിഭാഗമാണ് പരിശോധന നടത്തിയത്. അടുത്തമാസം 31ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിെൻറ അവസാന പാദത്തിൽ പരമാവധി കുടിശ്ശിക പിരിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.
ബജറ്റ് ഹോട്ടൽ- െഗസ്റ്റ് ഹൗസ് രംഗത്തുള്ള ഒരു സ്ഥാപനത്തിൽ പരിശോധന നടത്തിയപ്പോൾ വാടകയിൽനിന്ന് ഏഴ് വർഷമായി ഇവർ ടി.ഡി.എസ് പിടിച്ചിട്ടില്ലെന്ന് വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. 280 കോടിയുടെ െവട്ടിപ്പാണ് ഇവിടെ തെളിഞ്ഞത്. വിമാന കമ്പനി 115 കോടി രൂപയും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുന്ന സ്ഥാപനം 75 കോടി രൂപയും കുടിശ്ശികയാക്കി. തെറ്റായ കണക്കുകൾ കാട്ടി കുറഞ്ഞ നിരക്കിൽ നികുതി ഇൗടാക്കിയ സ്ഥാപനങ്ങളുമുണ്ട്. ഇവയുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ അധികൃതർ വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.