ഡൽഹി ഇരകളുടെ കണ്ണീർ തോരുന്നില്ല; ധര്‍മശാലയല്ലെന്ന് പറഞ്ഞ് ചികിത്സിക്കാതെ ഇറക്കി വിട്ടു
text_fieldsന്യൂഡല്‍ഹി: ‘താടിയെല്ല് തകര്‍ന്നിട്ടും ശസ്ത്രക്രിയ ചെയ്യാതെയും രണ്ട് കൈ ഒടിഞ്ഞിട്ടും ഒ രു കൈക്കു മാത്രം പ്ലാസ്റ്ററിട്ടും തലയടക്കം ശരീരം മുറിഞ്ഞ ഭാഗങ്ങളില്‍ ബാന്‍ഡേജ് ഒട് ടിച്ചും വെച്ച ശേഷം ചികിത്സ കഴിഞ്ഞു ഇനി വീട്ടില്‍ പോയിക്കോളൂ എന്നാണ് അവര്‍ പറഞ്ഞത്.
ഈയവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു നില്ക്കുമ്പോള് ഡിസ്ചാര്‍ജ് ചെയ് തെന്നും വേഗം ആശുപത്രി വിടണമെന്നുമായിരുന്നു കൽപന. താനൊരു സ്ത്രീക്ക് ഈയവസ്ഥയില്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നും കൂടെയുള്ളവര്‍ വരാന്‍ കാത്തിരിക്കുകയാണെന്നും പറഞ് ഞപ്പോള്‍ ‘ഇത് ധര്മശാലയെന്ന് കരുതി ഇവിടെ കൂടാന്‍ നോക്കേണ്ട’ എന്നായിരുന്നു ബാന്‍ഡേജിട്ട ഡോക്ടറുടെ മുന്നറിയിപ്പ്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ ആക്രമണത്തിനിരയായി അബോധാവസ്ഥയില്‍ കൊണ്ടുവന്ന ബ്രിജ്പുരി ഫാറൂഖിയ മസ്ജിദിലെ മുഅദ്ദിന് മുഹമ്മദ് ജലാലുദ്ദീനോടാണ് ഡല്‍ഹി സര്‍ക്കാറിെൻറ ലോക്നാരായണ് ജയപ്രകാശ് ആശുപത്രി അധികൃതരുടെ ക്രൂരതയെന്ന് വിങ്ങിപ്പൊട്ടികൊണ്ട് ഭാര്യ പറഞ്ഞു. പിന്നീട് പള്ളിയുമായി ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചു വരുത്തിയാണ് ഓഖ്ല അബുല്‍ ഫസല്‍ എൻക്ലേവിലുള്ള അല്‍ശിഫ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചത്.
വിഷന്‍ 2026ന് കീഴില്‍ ഈ ആശുപത്രിയില്‍ ആക്രമണങ്ങള്ക്കിരയായവര്ക്കെല്ലാം സൗജന്യ ചികിത്സയായിരുന്നു. ജലാലുദ്ദീന്‍ ഇവിടെ വന്നപ്പോള്‍ താടിയെല്ല് പൊട്ടിയ നിലയില്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് അല്‍ശിഫ ആശുപത്രി ഡയറക്ടര്‍ അബ്ദുന്നാസിര്‍ ‘മാധ്യമ’ത്തോടു പറഞ്ഞു.
അതേ പള്ളിയിലെ ഇമാം മുഫ്തി താഹിര്‍ ഹുസൈനെ പള്ളിയില്‍ നമസ്കരിക്കാന്‍ വന്ന് പൊലീസിെൻറ വെടിയേറ്റ് മരിച്ച അശ്ഫാഖിെൻറ മൃതദേഹത്തോടൊപ്പം കൊണ്ടുവെന്നങ്കിലും പ്രവേശിപ്പിക്കാന്‍ എല്‍.എന്‍.ജെ.പി ആശുപത്രി അധികൃതരും പൊലീസും കൂട്ടാക്കിയിരുന്നില്ല.
ഡല്‍ഹി ചിത്ലിഖബറിലായിരുന്ന താന്‍ നാലുവര്‍ഷം മുമ്പാണ് ഫാറൂഖിയ മസ്ജിദില്‍ ബാങ്ക് വിളിക്കുന്ന ജോലിക്ക് ചേര്‍ന്നതെന്ന് ജലാലുദ്ദീന്‍ പതുങ്ങിയ ശബ്ദത്തില്‍ പറഞ്ഞു. സന്ധ്യ നമസ്കാരം കഴിഞ്ഞ സമയത്താണ് യൂനിഫോമിട്ട ഇരുപതോളം പൊലീസുകാര്‍ പള്ളിക്കുള്ളില്‍ കയറിയത്. എല്ലാവരും പിരിഞ്ഞുപോകണമെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്യിച്ചശേഷമാണ് ആക്രമണം തുടങ്ങിയത്.
ഇമാം മുഫ്തി താഹിറിനെ ലാത്തികൊണ്ട് തല്ലിച്ചതച്ചു. അത് കണ്ട് ഞാനെെൻറ മുറിയിലേക്ക് ഓടി അകത്ത് കയറി വാതിലടച്ചു. വന്ന് നിരവധി തവണ മുട്ടി വിളിച്ചിട്ടും പേടിച്ച് വാതില്‍ തുറന്നില്ല. അതിനിടെ അവര്‍ പള്ളിക്ക് തീയിട്ടു. പുക എെൻറ മുറിക്കകത്തേക്കും കയറുന്നത് കണ്ടതോടെ വാതില്‍ തുറന്നു ഓടി. അതിനിടയില്‍ എന്നെ പിടികൂടിയ പൊലീസുകാര്‍ ലാത്തികൊണ്ട് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു -ജമാലുദ്ദീൻ പറഞ്ഞു.
ഫാറൂഖിയ മസ്ജിദിന് സമീപത്തെ റോഡിനോരത്തായിരുന്നു പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ 40 ദിവസം പിന്നിട്ട ശാഹീന്‍ബാഗ് മോഡല്‍ സമരമെന്ന് ജലാലുദ്ദീന്‍െറ ഭാര്യ വഹീദ ഖാത്തൂൻ പറഞ്ഞു. അന്ന് കല്ലേറ് നടക്കുമ്പോഴും നാൽപതോളം സ്ത്രീകള്‍ സമരപ്പന്തലിലുണ്ടായിരുന്നു. പ്രധാന റോഡിനെ ഒരു നിലക്കും ബാധിക്കാതെ ഉള്‍ഭാഗത്തെ റോഡിലായിരുന്നു സമരം. ഈ ഭാഗത്ത് കൂടുതലും മുസ്ലിംകളാണെങ്കിലും മസ്ജിദിന് പിറകിൽ ഹിന്ദുക്കളായിരുന്നു കൂടുതല്‍. വൈകുന്നേരത്തെ നമസ്കാരം മുതല്‍ സന്ധ്യ നമസ്കാരം വരെ കല്ലേറ് നടക്കുകയായിരുന്നു.
ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് സമരക്കാര്‍ക്കുനേരെ കല്ലെറിഞ്ഞവരെ മുസ്ലിംകളുടെ ഭാഗത്തുനിന്ന് തിരിച്ചെറിഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ പൊലീസ് വന്ന് അടിച്ചോടിച്ച് വെടിവെപ്പും തുടങ്ങിയതോടെയാണ് സ്ത്രീകള്‍ 40 ദിവസമായി നടക്കുന്ന സമരപ്പന്തലില്‍നിന്ന് എഴുന്നേറ്റുപോയത്. മസ്ജിദിനും മദ്റസക്കും അടുത്തുള്ള വീട്ടിലായിരുന്നു ഞാന്‍. പള്ളിക്കകത്ത് പൊലീസ് നടത്തിയ അതിക്രമം ഒരു കുട്ടി നിലവിളിച്ച് ഓടിവന്ന് പറഞ്ഞു.
എട്ടുവയസ്സുകാരി മകള്‍ അസ്മയും ആ സമയം പള്ളിയിലെ മുറിയില്‍ ജലാലുദ്ദീനൊപ്പമുണ്ടായിരുന്നു. അവള് ഓടി രക്ഷപ്പെട്ടു. പൊലീസ് വന്ന് മുസ്ലിംകളുടെ ഭാഗത്തേക്ക് വെടിവെപ്പ് നടത്തി. മുഅദ്ദിനൊപ്പം ഉണ്ടായിരുന്ന നാല് പേരില്‍ ഒരാളായ അശ്ഫാഖ് വെടിയേറ്റ് മരിച്ചു. അശ്ഫാഖിെൻറ വിവാഹം കഴിഞ്ഞ് 14 ദിവസമേ ആയിരുന്നുള്ളൂ. മൂന്നു ദിവസം കഴിഞ്ഞാണ് ഡല്‍ഹി ഗേറ്റിനടുത്തുള്ള ലോക്നാരായണ് ജയ പ്രകാശ് ആശുപത്രിയില്‍ മൃതദേഹം ഉണ്ടെന്നറിഞ്ഞതെന്നും ജലാലുദ്ദീെൻറ ഭാര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.