Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരകൾക്കുള്ള...

ഇരകൾക്കുള്ള അന്നത്തിന് വേട്ടക്കാരുടെ തിരക്ക്

text_fields
bookmark_border
ഇരകൾക്കുള്ള അന്നത്തിന് വേട്ടക്കാരുടെ തിരക്ക്
cancel

ന്യൂഡൽഹി: ശിവ്വിഹാർ ശ്മശാൻ ഘട്ടിനകത്ത് മദീന മസ്ജിദിന് പിന്നിൽ കത്തിച്ചാമ് പലായ തെൻറ മൂന്നു നില വീട് കൊണ്ടുനടന്ന് കാണിച്ചു താഴേക്കിറങ്ങുേമ്പാഴാണ് ഇർഫാൻ ആ കാഴ്ചയിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. ‘‘എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്കായി കൊടുത്ത ഭക്ഷ്യധാന്യങ്ങൾക്ക് തിക്കും തിരക്കും കൂട്ടുന്നത് ആരാണെന്ന് നോക്കൂ. ‘കൊല്ലുമെന്ന് പറഞ്ഞ് ആ രാത്രിയിൽ ഞങ്ങളെ ഒാടിച്ച് വീടുകൾ തീയിട്ടവർതന്നെയാണ് ഇൗ സൗജന്യ റേഷനും വാങ്ങിപ്പോകുന്നത്.’’


േപ്രതഭൂമിപോലെ കത്തിയമർന്ന വീടുകളുള്ള ഗലികളിൽ വിതരണത്തിന് കൊണ്ട് വന്ന ദുരിതാശ്വാസ കിറ്റുകൾ വാങ്ങാൻ ഉടുത്തൊരുങ്ങി വന്ന സ്ത്രീ പുരുഷന്മാർ തിരക്കുകൂട്ടുകയാണ്. അഞ്ചു കിലോ ഗോതമ്പ് പൊടി പാക്കറ്റും ഭക്ഷ്യ എണ്ണയുമെല്ലാം വാങ്ങി മടങ്ങുന്നവർ കയറിപ്പോകുന്നത് ഒരു തീപ്പൊരിപോലും വീഴാത്ത വീടുകളിലേക്കാണെന്ന് ഇർഫാൻ കാണിച്ചുതന്നു.

തങ്ങൾക്കൊപ്പം ഒരുമയോടെ കഴിഞ്ഞ ഈ അയൽക്കാർ തങ്ങളെ രക്ഷിച്ചില്ലെന്ന് മാത്രമല്ല, ‘ഇത് മുസ്ലിം വീട്, ഇത് ഹിന്ദു വീട്’ എന്ന് തരം തിരിച്ച് കാണിച്ചുകൊടുത്തുവെന്നും ഇർഫാൻ കൂട്ടിച്ചേർത്തു. ‘‘ആക്രമണം നടന്ന ദിവസം രാവിലെ സ്ത്രീകളെയും കുട്ടികളെയുമെല്ലാം ഇവർ മാറ്റിയിരുന്നു. ആക്രമണത്തിന് വരുന്നവർ അബദ്ധത്തിൽ തങ്ങളുടെ വീട് ലക്ഷ്യം വെക്കാതിരിക്കാൻ ഒാരോ വീട്ടിലും ഒരാൾ മാത്രം കാവലായി നിന്നു.’’ -ഞങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഞങ്ങളെ ആക്രമികൾക്ക് എറിഞ്ഞു കൊടുത്തവർ ചിരിച്ചു കളിച്ച് വാങ്ങിക്കൊണ്ടുപോകുന്നത് നിർവികാരതയോടെ നോക്കി ഇർഫാൻ പറഞ്ഞു.


വാതിലുകളും ജനലുകളുമെല്ലാം തകർന്ന് കറുപ്പുമൂടിയ വീടുകളിൽ ഒരാൾക്കുപോലും തിരികെ വന്ന് താമസിക്കാനായിട്ടില്ലെന്ന് ഇർഫാൻ തുടർന്നു. ‘‘ഞാനും എട്ടു വീട്ടുകാരും മുസ്തഫാബാദിലെ ഒരു അഭിഭാഷക സുഹൃത്തിെൻറ വീട്ടിലാണ്. ഇവിടെനിന്ന് ഒാടിയവരും ഇതുപോലെ പല വീടുകളിലും ക്യാമ്പുകളിലുമായി കഴിയുകയാണ്. തിരികെ വരാവുന്ന അവസ്ഥയിലല്ല ഇൗ വീടുകളൊന്നും. ഞങ്ങൾക്കായി കൊണ്ടുവരുന്നത് ഞങ്ങൾ അഭയം തേടിയ വീടുകളിലെത്തിക്കുന്നതിന് പകരം ഇവിടെ വിതരണം ചെയ്യുന്നതിൽതന്നെ അധികൃതരുടെ മനോഭാവം വ്യക്തമാണ്’’ -ഇർഫാൻ പറയുന്നു.
ഏകപക്ഷീയമായ വർഗീയ ആക്രമണത്തിനും വിവേചനപരമായ പൊലീസ് അതിക്രമങ്ങൾക്കുമിരയായ മനുഷ്യരോട് ദുരിതാശ്വാസത്തിലും നീതിപുലർത്താൻ ഡൽഹി സർക്കാർ തയാറാകാത്തതിെൻറ നേർചിത്രമാണ് കലാപബാധിത മേഖലയിൽ കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDelhi violencedelhi riotsIndia News
News Summary - delhi riots: ration handling by criminals
Next Story