മുസ്തഫാബാദിൽ ജുമുഅ തടഞ്ഞു
text_fieldsന്യൂഡൽഹി: ആറുനാൾ നീണ്ട വർഗീയാക്രമണങ്ങൾക്കിടെ എത്തിയ വെള്ളിയാഴ്ചയിൽ വടക്കുക ിഴക്കൻ ഡൽഹിയിൽ ജുമുഅ നമസ്കാരം തടഞ്ഞ് ആളുകളെ തിരിച്ചയച്ചു. ആക്രമിക്കപ്പെട്ട പ ള്ളി വൃത്തിയാക്കി ജുമുഅ നിർവഹിക്കാനെത്തിയവരെയാണ് സംഘ്പരിവാർ പ്രവർത്തകരും സെൻട്രൽ റിസർവ് പൊലീസും ജുമുഅ അനുവദിക്കില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചത്.
മുസ്തഫാബാദിലെ അരുൺ സ്കൂളിനടുത്ത് കത്തിച്ച മുസ്ലിം പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിന് ഒരുക്കം നടത്തുന്നതിനിടെ ഒരു സംഘം സ്ത്രീകളെത്തി തടയുകയായിരുന്നു. ഇതെല്ലാം സംഭവിച്ചത് നിങ്ങൾ കാരണമാണെന്നും പാകിസ്താനിൽ പോയ്ക്കോളൂ എന്നും പറഞ്ഞ് പള്ളിയിലെത്തിയവരെ തിരിച്ചയച്ചു. അതിനുശേഷം സെൻട്രൽ റിസർവ് പൊലീസും എത്തി മുസ്ലിംകളോട് പള്ളിയിൽ നിന്ന് പോകാനാവശ്യപ്പെട്ടു. പൊലീസ് കാവലിൽ തങ്ങൾ വൃത്തിയാക്കാം എന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. ഇതേതുടർന്ന് ജുമുഅ നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.