Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത് ഷായെ...

അമിത് ഷായെ ഇരുത്തിപ്പൊരിച്ച് പ്രതിപക്ഷം

text_fields
bookmark_border
Amit Shah adhir ranjan chaudhary
cancel

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി വംശീയാതിക്രമം നേരിടുന്നതിൽ കടുത്ത വീഴ്ച വരുത ്തിയത് മുൻനിർത്തി ആഭ്യന്തരമന്ത്രി അമിത് ഷായെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം വേ ണമെന്ന് പ്രതിപക്ഷം. വംശീയാതിക്രമം പാർലമെൻറിൽ ഉയർത്തുന്നത് ഒരാഴ്ചയായി എതി ർത്തുവന്ന സർക്കാർ ഹോളിക്കുശേഷമുള്ള പ്രവൃത്തിദിനത്തിൽ ചർച്ചക്ക് വഴങ്ങിയതിനെ ത ുടർന്നാണ് വിഷയം ലോക്സഭയിൽ ചർച്ചയായത്. ലോക്സഭ ചട്ടം 193 പ്രകാരം വോട്ടെടുപ്പി ല്ലാത്ത ചർച്ചയാണ് സ്പീക്കർ അനുവദിച്ചത്.

അമിത് ഷാ സഭയിലിരിക്കെ, വിവിധ പ്രതി പക്ഷ പാർട്ടികൾ കൂട്ടത്തോടെ മന്ത്രിയെ വിമർശിക്കുന്നതായിരുന്നു കാഴ്ച. ഡൽഹിയിൽ അതിക്രമം നടന്ന ആദ്യ മൂന്നു ദിവസങ്ങളിൽ കണ്ടില്ലെന്ന സമീപനമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സ്വീകരിച്ചതെന്ന് കോൺഗ്രസിെൻറ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി.

വിദ്വേഷരാഷ്ട്രീയത്തിനിടയിൽ മനുഷ്യത്വം ഇല്ലാതെ പോകരുത്. സംഭവങ്ങൾ നടന്നിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തുനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള പ്രശ്നമേഖലകളിലേക്ക് ചെന്ന് സാന്ത്വനം പകരാൻ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ തയാറാകാത്തത് അങ്ങേയറ്റം ഖേദകരമാണ്. റോമാ സാമ്രാജ്യം കത്തിയപ്പോൾ വീണ വായിച്ച നീറോയെപ്പോലെയാണ് അമിത് ഷാ പെരുമാറിയത്.

യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സന്ദർശനത്തിനു പിന്നാലെയായിരുന്നു അമിത് ഷായെങ്കിൽ, അദ്ദേഹം നിയന്ത്രിക്കുന്ന ഡൽഹി പൊലീസ് ക്രമസമാധാനം നിയന്ത്രിക്കുന്നതിൽ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. എന്നാൽ, വീഴ്ചക്ക് ഉത്തരവാദികളില്ല. ഇരകൾക്ക് പുനരധിവാസസഹായം നൽകണം. കേസ് നടത്തിപ്പിന് നിയമപിന്തുണ കൊടുക്കണം. നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നൽകണം. കലാപസാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കണം. വ്യാപാരസ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം.

ബാലാകോട്ട് മിന്നലാക്രമണത്തിൽ അഭിമാനം പറയുന്ന സർക്കാറാണ് ഡൽഹി അതിക്രമം ചെറുക്കുന്നതിൽ വീഴ്ചവരുത്തിയത്. ഡൽഹിയിൽ പൊലീസിെൻറ എണ്ണത്തിലോ സന്നാഹങ്ങളിലോ കുറവില്ല. നിർദേശങ്ങൾ പോയില്ല എന്നതാണ് വിഷയം. സഹായാഭ്യർഥനകൾ ചെവിക്കൊണ്ടില്ല. അതിക്രമത്തോടുള്ള സർക്കാർ മനോഭാവം രാജ്യമെന്ന ആശയത്തിന് വിരുദ്ധമാണ്. സർക്കാർ എല്ലാവരുടേതുമാണെന്ന് ഓർക്കണം. സർക്കാർ ശൈലിയോട് വിയോജിച്ച ജസ്റ്റിസ് മുരളീധറിനെ രായ്ക്കുരാമാനം സ്ഥലംമാറ്റുകയാണ് ചെയ്തത്.

ആഭ്യന്തരമന്ത്രി ചെല്ലേണ്ട സ്ഥലത്ത് ദേശസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലാണ് ദിവസങ്ങൾക്കുശേഷം എത്തിയത്. ക്രമസമാധാനത്തിെൻറ ചുമതല അദ്ദേഹത്തിനല്ല. പ്രധാനമന്ത്രിക്ക് റിപ്പോർട്ട് ചെയ്യേണ്ടയാളാണ് ഉപദേഷ്ടാവ്. പ്രധാനമന്ത്രിയുടെ ഓഫിസിന് ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രവർത്തനത്തിൽ തൃപ്തി പോരാത്തതുകൊണ്ടാണ് ഉപദേഷ്ടാവ് കളത്തിലിറങ്ങിയതെന്നും അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsindia newsAdhir Ranjan Choudharydelhi riots
News Summary - Delhi Riots Amit Shah in Lok Sabha Adhir Ranjan Choudhary -India News
Next Story