Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേസെടുക്കുന്നില്ല;...

കേസെടുക്കുന്നില്ല; ഇരകൾ കോടതികളിലേക്ക്

text_fields
bookmark_border
കേസെടുക്കുന്നില്ല; ഇരകൾ കോടതികളിലേക്ക്
cancel
camera_alt????????????? ???????????????? ????????? ????????????? ?????????????????? ?????????

ന്യൂഡൽഹി: വംശീയാതിക്രമം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മുസ്ലിംകളായ ഇരകളുെട പ രാതിയിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാതെ ഡൽഹി പൊലീസ് വിവേചനം കാണിക്കുന്നതായി നൂ റുകണക്കിനാളുകൾ. ഡൽഹി വഖഫ് ബോർഡ് ഏറ്റെടുത്ത മുസ്തഫബാദിലെ ഇൗദ്ഗാഹ് ദുരിതാ ശ്വാസ ക്യാമ്പിൽ തുറന്ന ഡൽഹി നിയമസഹായ അതോറിറ്റി ഹെൽപ് ലൈനിലാണ് വടക്കുകിഴക്കൻ ഡൽഹിയിലെ വിവിധ പൊലീസ് സറ്റേഷനുകൾക്കെതിെര ഇരകൾ പരാതികളുടെ കെട്ടഴിച്ചത്.

പരാതി സ്വീകരിക്കുെമന്നല്ലാതെ കരാവൽ നഗർ പൊലീസ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാൻ തയാറാകുന്നില്ലെന്ന് ശിവ് വിഹാർ ഫേസ് മൂന്നിലെ 16ാം നമ്പർ ഗലി വിേട്ടാടിയ ശാഹിദ് പറഞ്ഞു. തിങ്കളാഴ്ച അവധിയായതു കാരണം ശിവ് വിഹാർ ഫേസ് മൂന്നിലെ 16ാം നമ്പർ ഗലിയിലെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു ശാഹിദ്. അക്രമങ്ങൾ നടക്കുന്നുണ്ടെന്നും എത്രയും പെെട്ടന്ന് വീട് ഒഴിഞ്ഞുപോകണമെന്നും ഉച്ച മൂന്നു മണിയോടെ ഫോൺ വന്നു. ഒന്നും എടുക്കാതെ തന്നെ വീട് താഴിട്ടുപൂട്ടി ഞങ്ങൾ ഒാടിയതാണ്. പൂട്ടു തകർത്ത് ഉള്ളിൽ കയറിയ ആക്രമികൾ വീട്ടിലുള്ളതെല്ലാം കൊള്ള ചെയ്തു.

അക്രമങ്ങൾ ശമിച്ച ശേഷം 29നാണ് പരാതിയുമായി കരാവൽ നഗർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. അന്ന് പരാതി സ്വീകരിക്കാൻ തയാറായില്ല. രണ്ടാം തീയതി പരാതി സ്വീകരിച്ചതായി വീണ്ടും പൊലീസ് അറിയിച്ചു. എന്നിട്ടും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തില്ല. എഫ്.െഎ.ആർ ഇടാൻ പറ്റില്ലെന്നും പരാതി സ്വീകരിക്കുക മാത്രമേ ചെയ്യൂ എന്നുമാണ് ഇപ്പോൾ പറയുന്നതെന്നും ശാഹിദ് പറഞ്ഞു.

ഡൽഹി പൊലീസിെൻറ വിവേചനം മൂലം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് കിട്ടാനാണ് ക്യാമ്പിലെ ഭൂരിഭാഗം ആളുകളും ഇപ്പോൾ നിയമസഹായ അതോറിറ്റിയെ സമീപിക്കുന്നതെന്ന് അഡ്വ. അദീൽ ഥാലിബ് പറഞ്ഞു. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാതെ നഷ്ടപരിഹാരം കിട്ടില്ല. ഒരു ഡെസ്കിന് മുമ്പിൽമാത്രം ദിനേന 25ഒാളം പരാതികളെത്തുന്നുണ്ട്.

ഇൗ തരത്തിൽ പത്തിലേറെ നിയമസഹായ ഡസ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അഡ്വ. അദീൽ പറഞ്ഞു. ഇരകൾക്ക് േകാടതിയെ സമീപിക്കാനുള്ള നിയമനടപടികളാണ് അതോറിറ്റി ചെയ്യുന്നതെന്ന് ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ബെഞ്ച് ചുമതലപ്പെടുത്തിയ വടക്കു കിഴക്കൻ ഡൽഹി നിയമ സഹായ അതോറിറ്റി സെക്രട്ടറി ഹർജീത് സിങ് ജസ്പാൽ ‘മാധ്യമ’ത്തോടു പറഞ്ഞു. എഫ്.െഎ.ആർ ഒരുക്കിക്കൊടുക്കുക മാത്രമല്ല, ഇവരുടെയെല്ലാം കേസുകൾ സൗജന്യമായി അേതാറിറ്റി നടത്തുമെന്നും ജസ്പാൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsdelhi riotdelhi riot 2020
News Summary - Delhi riot Victims to Court-India News
Next Story