ഡൽഹി ചർച്ച് പൊളിച്ചത് കെജ്രിവാൾ സർക്കാർ തന്നെ –കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഡൽഹി അന്ദേരിയ മോഡിലുള്ള ലിറ്റില്‍ ഫ്ലവര്‍ കത്തോലിക്കാ പള്ളി പൊളിക്കാൻ ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ നൽകിയ നോട്ടീസ് അടക്കമുള്ള രേഖകൾ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അനിൽ കുമാർ ചൗധരി പുറത്തുവിട്ടു. ഇടിച്ചുതകര്‍ത്തശേഷം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കള്ളം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചർച്ച് പൊളിച്ച സ്ഥലം ഇന്ന് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കും. അതേസമയം, ചർച്ച് പൊളിച്ചത് കേന്ദ്രസർക്കാറാണെന്ന് ആദ്യം പറഞ്ഞ കെജ്രിവാൾ, തെളിവ് പുറത്തുവന്നതോടെ പുനർനിർമിക്കാമെന്ന വാഗ്ദാനവുമായി രംഗത്തുവന്നു.
പള്ളി പൊളിക്കാൻ നോട്ടീസ് പതിച്ചത് കേന്ദ്രസർക്കാറിെൻറ ഡൽഹി െഡവലപ്മെൻറ് അതോറിറ്റി അല്ലെന്നും കെജ്രിവാൾ സർക്കാറിന് കീഴിലുള്ള ബ്ലോക്ക് ഡെവലപ്മെൻറ് ഒാഫിസറാണെന്നും പറഞ്ഞ അനിൽ കുമാർ ചൗധരി, അതിെൻറ ചിത്രം പുറത്തുവിട്ടു. ഹൈകോടതി വിധിയെ തുടർന്നാണ് പൊളിച്ചുനീക്കുന്നത് എന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, നോട്ടീസിലെ കോടതി ഉത്തരവിന് വിരുദ്ധമായാണ് പൊളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച വൈകീട്ടാണ് നോട്ടീസ് പതിച്ചത്. ശനിയും ഞായറും അവധിയായതിനാൽ ചർച്ച് അധികൃതർക്ക് ഒന്നും ചെയ്യാനായില്ല. നിയമപരമായി വല്ലതും ചെയ്യാൻ കഴിയും മുമ്പ് ഡൽഹി സർക്കാറിന് കീഴിലുള്ള ബ്ലോക്ക് െഡവലപ്മെൻറ് ഒാഫിസറും ജില്ല മജിസ്ട്രേട്ടും തിങ്കളാഴ്ചതന്നെ വന്ന് പൊളിക്കുകയായിരുന്നു. സത്യം ഇതായിരിക്കെ ചർച്ച് പൊളിച്ചത് താനാല്ലെന്ന് ഗോവയിൽ പോയി കെജ്രിവാളിന് കള്ളം പറയാൻ കഴിഞ്ഞതെങ്ങനെയെന്ന് അനിൽ ചൗധരി ചോദിച്ചു.
ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായ സമയത്ത് ആരാധനാലയങ്ങളുടെ തർക്കങ്ങൾ പരിഹരിക്കാൻ മതസമുദായങ്ങളുടെ സമിതിയുണ്ടാക്കിയിരുന്നു. ആ മതസമിതികൾ ചർച്ചചെയ്ത് പ്രശ്നം പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.