Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പൊലീസിെൻറ...

ഡൽഹി പൊലീസിെൻറ പ്രതികാര നടപടി തുടരുന്നു; തബ്ലീഗ് ബന്ധമാരോപിച്ച് 20ഓളം പേരെ ക്വാറൻറീൻ ക്യാമ്പിലാക്കി

text_fields
bookmark_border
ഡൽഹി പൊലീസിെൻറ പ്രതികാര നടപടി തുടരുന്നു; തബ്ലീഗ് ബന്ധമാരോപിച്ച് 20ഓളം പേരെ ക്വാറൻറീൻ ക്യാമ്പിലാക്കി
cancel
camera_altFile Photo

ന്യൂഡല്‍ഹി: തബ്ലീഗ് പ്രവർത്തകർ എന്ന പേരിൽ 20ഓളം പേരെ ഡല്‍ഹി പൊലീസ് വസീറാബാദിലെ ഡ ല്‍ഹി സര്‍ക്കാറിെൻറ ക്വാറൻറീൻ ക്യാമ്പിലാക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാ ര്‍ക്കില്‍നിന്നും ഖജൂരിഖാസില്‍നിന്നും പിടികൂടിയ ഇവർക്ക് രണ്ട് പ്രാവശ്യം കോവിഡ് പ രിശോധന നടത്തിയപ്പോള്‍ നെഗറ്റിവാണെന്ന് ഫലം വന്ന ശേഷവും ക്യാമ്പില്‍ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് തബ്ലീഗുമായി ബന്ധമില്ല.

തനിക്ക് തബ്ലീഗുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് കടയിലേക്ക് സാധനം വാങ്ങാന്‍ വന്നപ്പോള്‍ പിടിയിലായ ശാസ്ത്രി പാര്‍ക്കിലെ യുവാവ് പറഞ്ഞു.

തങ്ങളെ പരിശോധനക്ക് രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ തബ്ലീഗുമായി ബന്ധമില്ലാത്തതിനാല്‍ പരിശോധിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാരും പറഞ്ഞു. എന്നാല്‍, പൊലീസ് ക്യാമ്പിലാക്കുകയായിരുന്നു. ഒരു രേഖയുടെ പകര്‍പ്പ് കടയില്‍നിന്ന് എടുത്തുതരാന്‍ ആവശ്യപ്പെട്ട് സമീപിച്ച ഒരു പൊലീസുകാരന്‍ പിടിച്ച് വാഹനത്തില്‍ കയറ്റുകയായിരുന്നുവെന്ന് മറ്റൊരു യുവാവ് പറഞ്ഞു. ഏപ്രില്‍ ഒന്നിന് ക്യാമ്പിലാക്കിയ 20 പേരെയും നാലിനും 13നും പരിശോധിച്ചപ്പോൾ നെഗറ്റിവാണെന്ന് കണ്ടിട്ടും വിട്ടയച്ചിട്ടില്ല.

മതപ്രബോധനത്തിന് ശാസ്ത്രി പാര്‍ക്കില്‍ വന്ന തബ്ലീഗ് പ്രവര്‍ത്തകരെ പള്ളിയുടെ മൂന്നാം നിലയില്‍ കിടക്കാന്‍ അനുവദിച്ചതിനാണ് ശാസ്ത്രി പാര്‍ക്ക് പള്ളി ഇമാമിനെ ക്വാറൻറീനിലാക്കിയത്. അദ്ദേഹത്തിെൻറ രണ്ട് പരിശോധന ഫലവും നെഗറ്റിവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscovid 19thabligh
News Summary - delhi police takes revenge against thabligh
Next Story