ജെ.എൻ.യു: ഐഷി ഘോഷ് അടക്കം 19 പേർക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥികൾക്കെതിരെ നടന്ന നരന ായാട്ടിൽ രാജ്യമൊട്ടും പ്രതിഷേധിച്ചിട്ടും കുലുക്കമില്ലാതെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ്. അക്രമികളായ എ.ബി.വി.പി പ്രവർത്തകരുടെ ചിത്രങ്ങളടക് കം കൂടുതൽ തെളിവുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. എന്നാൽ, ആക്രമണം നടന്ന് മൂന്നു ദിവസമായിട്ടും ഒരാളെപോലും അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായിട്ടില്ല. എന്നാൽ, എ.ബി.വി.പി പ്രവർത്തകർ തല അടിച്ചുപൊട്ടിച്ച ഐഷി ഘോഷ് അടക്കം വിദ്യാർഥി നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
സര്‍വകലാശാല സെര്‍വര്‍ റൂം തകര്‍ത്തു, സുരക്ഷ ജീവനക്കാരെ ആക്രമിച്ചു എന്നതടക്കമുള്ള ജെ.എൻ.യു അധികൃതരുടെ പരാതിയിലാണ് 20 വിദ്യാർഥികൾക്കെതിരെ കേസെടുത്തത്. തിങ്കളാഴ്ച കാമ്പസിലെത്തിയ ക്രൈാംബ്രാഞ്ച് സംഘം പ്രവേശന രജിസ്റ്റർ, സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിച്ചു. വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും ആരുടേയും പേര് പരാമർശിച്ചിട്ടില്ല. പൊലീസിെൻറ റബർ ലാത്തി അക്രമികളുടെ കൈവശമുണ്ടായിരുന്നു. ഇത് അക്രമത്തിന് പൊലീസ് കൂട്ടുനിന്നതിന് തെളിവാണെന്നാണ് ആരോപണം. അക്രമത്തെ തുടർന്ന് അധികൃതർ സഹായം തേടിയെങ്കിലും ഗേറ്റിന് പുറത്തുണ്ടായിരുന്ന പൊലീസ് മൂന്ന് മണിക്കൂറിന് ശേഷമാണ് കാമ്പസിലെത്തിയത്.
അതിനിടെ, തിങ്കളാഴ്ച അവസാനിച്ച അവസാന സെമസ്റ്റർ രജിസ്ട്രേഷനുള്ള സമയപരിധി നീട്ടി. ഫീസ് ഉയർത്തിയ നടപടി പിൻവലിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ സെമസ്റ്റർ രജിസ്േട്രഷൻ ബഹിഷ്കരിച്ചാണ് സമരം നടത്തുന്നത്. 8000ത്തിലധികം വിദ്യാർഥികളുള്ള ജെ.എൻ.യുവിൽ തിങ്കളാഴ്ച വരെ 300ൽ താഴെ പേരാണ് രജിസ്റ്റർ ചെയ്തത്. ഇവർ എ.ബി.വി.പി പ്രവർത്തകരാണെന്ന് ജെ.എൻ.യു വിദ്യാർഥികൾ പറഞ്ഞു. സർവകലാശാല അധികൃതരെ സഹായിക്കാനാണ് വിദ്യാർഥികൾെക്കതിരെ എ.ബി.വി.പി അക്രമം അഴിച്ചുവിട്ടെതന്ന് യൂനിയൻ നേതാക്കൾ ആവർത്തിച്ചു.
ഞായറാഴ്ചയുണ്ടായ ആക്രമണത്തിൽ രണ്ട് അധ്യാപകരും വിദ്യാർഥികളുമടക്കം 34 പേരെയാണ് സാരമായ പരിക്കുകളോടെ എയിംസ് അടക്കമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.