ഡൽഹി വംശീയാക്രമണം: അറസ്റ്റിൽ ഹിന്ദുക്കൾക്ക് അമർഷമുണ്ടെന്ന് പൊലീസ് കമീഷണർ
text_fieldsന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാക്രമണവുമായി ബന്ധപ്പെട്ട ‘ചില ഹിന്ദു യുവാക്കളുടെ’ അറസ്റ്റിൽ ഹിന്ദു സമുദായത്തിന് അമർഷമുണ്ടെന്ന് പൊലീസ് കമീഷണർ.
അതിനാൽ അറസ്റ്റ് ചെയ്യുേമ്പാൾ ജാഗ്രത പാലിക്കണമെന്ന് കാണിച്ച് സ്പെഷൽ പൊലീസ് കമീഷണർ (ക്രൈം ആൻഡ് ഇക്കണോമിക് ഒഫെൻസ് വിങ്) പ്രവീർ രഞ്ജൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി.ഖജൂരിഖാസിലും ചാന്ദ്ബാഗിലും ഹിന്ദുയുവാക്കളെ തെളിവില്ലാതെയാണ് അറസ്റ്റുചെയ്തതെന്ന് സമുദായ നേതാക്കൾ ആരോപിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഡല്‍ഹി ആക്രമണത്തിനും പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിനും ജനങ്ങളെ പ്രേരിപ്പിച്ച രണ്ട് മുസ്ലിംകള്ക്കെതിരെ പൊലീസ് പ്രതികരിക്കുന്നില്ലെന്നും ആരോപണമുണ്ട്. അറസ്റ്റിന് മുമ്പ് മുഴുവന്‍ തെളിവുകളും സൂക്ഷ്മമായി പരിശോധിക്കണം. ഏകപക്ഷീയമായ അറസ്റ്റ് നടക്കാന്‍ പാടില്ല.
ഇക്കാര്യങ്ങൾ സൂചിപ്പിച്ച് കമീഷണർ ഒപ്പുവെച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്ന് ഇന്ത്യൻ എക്സ്്പ്രസ് റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ ജെ.എൻ.യു വിദ്യാർഥികൾക്കുനേരെ യുവമോർച്ച നടത്തിയ ആക്രമണത്തിെൻറ അന്വേഷണ ചുമതല പ്രവീർ രഞ്ജനായിരുന്നു.
ഇൗ കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൗരത്വ സമരക്കാർക്കെതിരെ ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വടക്കു കിഴക്കൻ ഡൽഹിയിൽ വംശീയാക്രമണം പൊട്ടിപ്പുറപ്പെട്ടത്.
ആക്രണത്തിനിടെ ഒമ്പത് മുസ്ലിംകൾ കൊല്ലപ്പെട്ടത് ജയ് ശ്രീ റാം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണെന്ന് ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.