Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി: 124 സീറ്റിൽ...

ഡൽഹി: 124 സീറ്റിൽ എ.എ.പി മുന്നേറുന്നു, ബി.ജെ.പി 112ൽ

text_fields
bookmark_border
ഡൽഹി: 124 സീറ്റിൽ എ.എ.പി മുന്നേറുന്നു, ബി.ജെ.പി 112ൽ
cancel

ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 124 സീറ്റിൽ എ.എ.പിയും 112 സീറ്റിൽ ബി.ജെ.പിയും മുന്നിട്ട് നിൽക്കുന്നു.

നേരത്തെ 132 സീറ്റിൽ ബി.ജെ.പി ലീഡ് ചെയ്തിരുന്നു. എ.എ.പി 112 സീറ്റിലായിരുന്നു ആദ്യമണിക്കൂറിൽ മുന്നിൽനിന്നത്. കോൺഗ്രസ് 10 സീറ്റിൽ മുന്നിട്ടുനിൽക്കുന്നുണ്ട്.

സംഗം വിഹാറിൽ എ.എ.പിയുടെ പങ്കജ് ഗുപ്ത, സക്കീർ നഗറിൽ എ.എ.പിയുടെ സൽമ ഖാൻ, സീലംപൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി മുംതാസ്, കരോൾ ബാഗിൽ ബി.ജെ.പി സ്ഥാനാർഥി ഉഷ എന്നിവർ ലീഡ് ചെയ്യുന്നു.

ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 250 വാർഡുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബി.ജെ.പിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്.

ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPDelhi ElectionBJPDelhi MCD Election
News Summary - Delhi MCD Election 2022 Results Live Updates: Neck-and-neck contest between AAP & BJP
Next Story