കൂലി ചോദിച്ചതിന് ഡൽഹിയിൽ 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി
text_fieldsന്യൂഡൽഹി: ജോലിയുടെ കൂലി ചോദിച്ചതിന് 16കാരിയായ വേലക്കാരിയെ ഡൽഹിയിൽ ഇടനിലക്കാരൻ വെട്ടിക്കൊന്നു. പശ്ചിം വിഹാറിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഝാർഘണ്ഡ് സ്വദേശിനി സോണി കുമാരിയെയാണ് മഞ്ജീത് കർകേത എന്നയാൾ വെട്ടിനുറുക്കയത്. ശേഷം മൃതദേഹം റാവു വിഹാർ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഝാർഘണ്ഡിലെ ഗ്രാമങ്ങളിൽ നിന്നും നിർധനരായ പെൺകുട്ടികളെ ഡൽഹിയിൽ േജാലി വാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുവരലാണ് മഞ്ജിത്തിെൻറയും സുഹൃത്തുക്കളായ സാഹു, ഗൗരി എന്നിവരുടെയും ജോലിയെന്ന് പൊലീസ് അറിയിച്ചു.
ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത സോണിയെ റാഞ്ചിയിലെ മാൽഗോ ഗ്രാമത്തിൽ നിന്നാണ് മഞ്ജിതും സുഹൃത്തുക്കളും ഡൽഹിയിലേക്ക് കൊണ്ടു വരുന്നത്. വിഹാറിലുള്ള വീട്ടിൽ ജോലിക്ക് നിർത്തിയതിന് ശേഷം പെൺകുട്ടിക്ക് ലഭിക്കേണ്ട ശമ്പളം മഞ്ജീത് വാങ്ങുകയാണ് പതിവ്. സോണിയെ അയാളുടെ നിയന്ത്രണത്തിൽ നിർത്തുന്നതിന്‍റെ ഭാഗമായായിരുന്നു ഇങ്ങനെ ചെയ്തത്. ഒരു വർഷത്തോളം കൂലി വാങ്ങാതെ ജോലി ചെയ്ത സോണി അവസാനം സഹിെകട്ട് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും മഞ്ജീതിനോട് ശമ്പളം ആവശ്യപ്പെടുകയുമായിരുന്നു.
കൂലി നൽകാൻ വിസമ്മതിച്ച മഞ്ജിത് സോണിയോട് പോവാതിരിക്കാൻ ആവശ്യപ്പെെട്ടങ്കിലും വഴങ്ങാതെ വന്നപ്പോഴാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. തുടർന്ന് വെട്ടിനുറുക്കി ബാഗിലാക്കി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മെയ് നാലിനാണ് ബാഗ് കണ്ടെത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.