ഡൽഹിയിൽ കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മാർച്ച് മുതൽ മഹാമാരിക്കെതിരെ മുൻനിരയിൽനിന്ന് പോരാടിയ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി സർക്കാറിന് കീഴിലെ നാഷനൽ ഹെൽത്ത് മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 42കാരനായ ഡോക്ടർ ജാവേദ് അലിയാണ് കഴിഞ്ഞദിവസം മരിച്ചത്.
മാർച്ച് മുതൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ പോരാടിയ ജാവേദ് അലിക്ക് ജൂൺ 24നാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 10 ദിവസം മുമ്പ് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസ് ട്രോമ സെൻററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ മരിച്ചു.
ഭാര്യയും 12 വയസായ മകളും ആറുവയസായ മകനുമാണ് ഡോക്ടർക്കുള്ളത്. കരാർ അടിസ്ഥാനത്തിൽ േജാലി ചെയ്തിരുന്നതിനാൽ കുടുംബം നഷ്ടപരിഹാരം ആവശ്യെപ്പട്ടു. ഇദ്ദേഹത്തിെൻറ ചികിത്സ ചിലവ് വഹിച്ചിരുന്നത് കുടുംബമായിരുന്നു. ഏകദേശം ആറുലക്ഷം രൂപ ചികിത്സക്ക് ചിലവായി. എൻ.എച്ച്.എം ഡോക്ടേഴ്സ് വെൽഫയർ അസോസിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കത്തയക്കുകയും ചെയ്തു.
എൻ.എച്ച്.എമ്മിൽ 2000 പേരാണ് അംഗങ്ങൾ. ഇതിൽ 240 ഡോക്ടർമാർ കോവിഡ് ചികിത്സക്ക് നേതൃത്വം നൽകുന്നുണ്ട്. രാജ്യത്ത് 99 ഡോക്ടർമാർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 1300 ഓളം ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.