Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിട നിർമാണ ചട്ടലംഘനം; ഡൽഹിയിൽ 46 കെട്ടിടങ്ങൾക്കെതിരെ പൊളിക്കൽ നടപടി

text_fields
bookmark_border
കെട്ടിട നിർമാണ ചട്ടലംഘനം; ഡൽഹിയിൽ 46 കെട്ടിടങ്ങൾക്കെതിരെ പൊളിക്കൽ നടപടി
cancel

ന്യൂഡൽഹി: നിയമവിരുദ്ധവും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിലെ വിവിധ സോണുകളിൽ ചട്ടങ്ങൾ ലംഘിച്ചു നിർമ്മിച്ച 46 കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും പതിനൊന്ന് കെട്ടിടങ്ങൾ പൂർണ്ണമായി സീൽ ചെയ്യുകയും ചെയ്തു. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്ത പന്ത്രണ്ടോളം കെട്ടിടങ്ങൾക്കെതിരെ അടിയന്തരമായി പൊളിച്ചുനീക്കാനുള്ള ഉത്തരവും കോർപ്പറേഷൻ അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബർ മാസം ആരംഭിച്ച ഈ പ്രത്യേക സുരക്ഷാ കാമ്പയിനിലൂടെ നഗരത്തിലുടനീളം 339 ലധികം കടുത്ത നിയമനടപടികളാണ് ഇതിനകം മുനിസിപ്പൽ കോർപറേഷൻ സ്വീകരിച്ചിട്ടുള്ളത്.

ശാസ്ത്രി പാർക്ക്, ഷാഹ്ദര, കാർഡംപുരി, ഉസ്മാൻപൂർ, റാണി ബാഗ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കോർപ്പറേഷന്റെ പ്രത്യേക പരിശോധനയും തുടർനടപടികളും നടന്നത്. ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യ നികേതനിൽ പേയിംഗ് ഗസ്റ്റ് കെട്ടിടം തകർന്ന് വീണ് ഏഴുപേർ മരണപ്പെട്ട ദാരുണ സംഭവത്തിന് പിന്നാലെയാണ് അധികൃതരുടെ ഈ അടിയന്തര നീക്കം. കെട്ടിട നിർമ്മാണത്തിലെ കടുത്ത അനാസ്ഥയും വീഴ്ചയുമാണ് ദുരന്തത്തിന് കാരണമായതെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ എൻഫോഴ്സ്മെന്റ് നടപടികളിലേക്ക് നീങ്ങാൻ ഉദ്യോഗസ്ഥർക്ക് കോർപ്പറേഷൻ നിർദ്ദേശം നൽകിയത്. നടപടികളുടെ ഭാഗമായി ഇതുവരെ 2,114-ലധികം പി.ജി കെട്ടിടങ്ങൾ കണ്ടെത്തുകയും നിയമലംഘനം നടത്തിയ നിരവധി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അനധികൃത നിർമ്മാണങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story