ഡൽഹിയിൽ കോവിഡ് ഹോട്ട്സ്പോട്ടായി ആശുപത്രികൾ
text_fieldsന്യൂഡൽഹി: അധികൃതരുടെ അവഗണനയും അനാസ്ഥയുംമൂലം കോവിഡ് ഹോട്ട്സ്പോട്ടുകളാ യി ഡൽഹിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾ. മലയാളി നഴ്സുമാരടക്കം നിരവധിപേർക്കാ ണ് ആശുപത്രികളിൽനിന്ന് കോവിഡ് ബാധിച്ചത്. ഡൽഹിയിൽ കോവിഡ് ബാധിച്ച 25 പേരിൽ ഒരാൾ ആരോഗ്യ മേഖലയിൽനിന്നുള്ളവരാണെന്നാണ് കണക്ക്. സർക്കാറിനു കീഴിലുള്ള ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 28 പേർക്കാണ് ഒടുവിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരു ഗർഭിണിയടക്കം ഒമ്പതുപേർ മലയാളി നഴ്സുമാരാണ്. ആശുപത്രിയിലെ ഡോക്ടർക്ക് ബ്രിട്ടനിൽനിന്നു വന്ന സഹോദരനിൽ നിന്നാണ് ആദ്യം കോവിഡ് ബാധിച്ചത്. ഇവരിൽനിന്ന് മൂന്ന് ഡോക്ടർമാർക്കും നഴ്സ്, സെക്യൂരിറ്റി ജീവനക്കാരൻ, രോഗികൾ എന്നിവരിലേക്കും വൈറസ് പടർന്നു. തുടർന്ന് ഏപ്രിൽ 11ന് രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടി.
എട്ടുമാസം ഗർഭിണിയായ മലയാളി നഴ്സിനെ നിർബന്ധിച്ച് ജോലിക്ക് ഹാജരാക്കിയതുസംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ ഇവിടത്തെ നഴ്സിങ് സൂപ്രണ്ട് അവധിയിൽ പ്രവേശിക്കുകയുംചെയ്തു. ഡൽഹി പഞ്ചാബി ബാഗിലെ മഹാരാജ അഗ്രസെൻ ആശുപത്രിയധികൃതരുടെ അനാസ്ഥമൂലവും മലയാളി നഴ്സുമാർ ഉൾപ്പെടെ നിരവധിപേർക്ക് കോവിഡ് ബാധിച്ചു. ഇവിടെ കോവിഡ് ബാധിതനായ രോഗി ഉപയോഗിച്ച ചികിത്സ ഉപകരണങ്ങൾ മറ്റു രോഗികൾക്കും ഉപയോഗിച്ചിരുന്നു.
സുരക്ഷകിറ്റുകൾ ഇല്ലാതെയാണ് നഴ്സുമാർ രോഗിയെ പരിചരിച്ചത്. തിങ്കളാഴ്ച സാകേതിലെ മാകസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാരടക്കം 39 പേരെ നിരീക്ഷണത്തിലേക്കു മാറ്റി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡൽഹി സർക്കാറിനു കീഴിലെ പ്രധാന ആശുപത്രിയായ എൽ.എൻ.ജെ.പിയിലും സമാനമാണ് അവസ്ഥ. നഴ്സുമാർക്ക് കോവിഡ് ബാധിച്ചിട്ടും ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടില്ല. നിരവധി മലയാളി നഴ്സുമാർ നിരീക്ഷണത്തിലാണ്. ആദ്യ ടെസ്റ്റിൽ െനഗറ്റിവ് ആയാൽപിന്നെ ടെസ്റ്റിന് വിധേയമാക്കുന്നില്ലെന്ന് നഴ്സുമാർ ആരോപിച്ചു. രണ്ട് ടെസ്റ്റിൽ നെഗറ്റിവ് ആയ രണ്ടുപേരെ നോയിഡയിലെ സ്വകാര്യ ആശുപത്രി ഡിസ്ചാർജ് ചെയ്തിരുന്നു. ഇവരുടെ മൂന്നാമത്തെ ടെസ്റ്റ് പോസിറ്റിവ് ആയതോടെ തിങ്കളാഴ്ച വീണ്ടും അഡ്മിറ്റ് ചെയ്യുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.