യുവതിയെ തല്ലിച്ച പൊലീസുകാരെൻറ മകൻ ബലാത്സംഗക്കേസിൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: യുവതിയെ ക്രൂരമായി തല്ലിച്ചതക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് എസ്.െഎയുടെ മകൻ അറസ്റ്റിൽ. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഡൽഹി പൊലീസ് കമീഷണറോട് നേരിട്ട് അറസ്റ്റിന് നിർദേശം നൽകിയത്.
അറസ്റ്റിലായ രോഹിത് തോമറിനെതിരെ ബലാത്സംഗം അടക്കം കുറ്റങ്ങൾ ചുമത്തി കേസെടുത്തു. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തംനഗറിലുള്ള സുഹൃത്തിെൻറ ഒാഫിസിലേക്ക് വിളിച്ചുവരുത്തിയശേഷം രോഹിത് തോമർ തന്നെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞു.
Incident of Tilak Nagar, Delhi...
— Rajesh Rishi (@aaprajeshrishi) September 14, 2018
Son of a "Policeman" and he is Member of "Bajrang Dal" showing his so called "Mardangi" at Girl and Beating her like hell.
His name is #Chaudhary_Rohit_Tomar, and a son of Sub Inspector Delhi Police.@AAPExpress @ANI @BBCHindi @BBCWorld pic.twitter.com/OfaCIuc7Ie
സംഭവത്തിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഇവരെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതിെൻറയും ചവിട്ടുന്നതിെൻറയും തറയിലേക്ക് എടുത്തെറിയുന്നതിെൻറയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
യുവാവ് മുട്ടുമടക്കി യുവതിയെ ഇടിക്കുന്നതിെൻറ ദൃശ്യങ്ങളും പുറത്തുവന്നതിലുണ്ട്. സെപ്റ്റംബർ രണ്ടിനായിരുന്നു സംഭവം. വിഡിയോ കണ്ട ഉടൻ താൻ ഡൽഹി പൊലീസ് കമീഷണർ അമൂല്യ പട്നായിക്കിനെ വിളിച്ച് ഇയാളെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടതായി രാജ് നാഥ് സിങ് ട്വീറ്റ് ചെയ്തു.
ഇയാളെക്കുറിച്ച് മറ്റൊരു യുവതിയും പരാതി നൽകിയിട്ടുണ്ടെന്നും ഒരു സ്ത്രീയെ മർദിക്കുന്ന രംഗങ്ങൾ കാണിച്ചു തന്ന് തന്നെ അനുസരിച്ചില്ലെങ്കിൽ ഇതുപോലെ അനുഭവിക്കേണ്ടിവരുമെന്ന് സുഹൃത്തായിരുന്ന തോമർ ഭീഷണിപ്പെടുത്തിയതായി ആ പരാതിയിൽ പറയുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഒാഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.