Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Defence Minister Gilgit-Baltistan comment
cancel
Homechevron_rightNewschevron_rightIndiachevron_rightഗിൽജിത്-ബാൾട്ടിസ്ഥാൻ...

ഗിൽജിത്-ബാൾട്ടിസ്ഥാൻ തിരിച്ചുപിടിക്കണമെന്ന് പ്രതിരോധമന്ത്രി; പാകിസ്ഥാൻ കൈവശപ്പെടുത്തിവച്ചിരിക്കുന്ന ഇന്ത്യൻ ഭൂഭാഗത്തെക്കുറിച്ച് അറിയാം

text_fields
bookmark_border

പാക് അധീന കശ്മീരിലെ ഗിൽജിത്തും ബാൾട്ടിസ്ഥാനും തിരിച്ചുപിടിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ സൈനിക വിജയം ആഘോഷിക്കുന്നതിനായി നടന്ന ശൗര്യ ദിവസ് ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയ ഭാഗമായിട്ടാണ് ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെ ഇന്ത്യ കണക്കാക്കുന്നത്. 1994 ലെ പാർലമെന്ററി പ്രമേയമനുസരിച്ച്, ഈ പ്രദേശം ജമ്മു കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടകവുമാണ്.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിയും ഒരു കൗൺസിലും നിലവിൽ ഈ മേഖലക്കുണ്ട്. ഈ കൗൺസിലിനാണ് ഈ പ്രദേശത്തിന്റെ വിഭവങ്ങളിലും വരുമാനത്തിലുമുള്ള പൂർണ നിയന്ത്രണം. എന്നാൽ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയെക്കുറിച്ച് പാകിസ്ഥാന്റെ ഭരണഘടനയിൽ പരാമർശമില്ല. ഈ മേഖലക്ക് സ്വതന്ത്ര പദവിയോ പ്രവിശ്യാ പദവിയോ ഇല്ല.

2020ൽഗിൽജിത്​-ബാൾട്ടിസ്​താന്​ പ്രവിശ്യ പദവി നൽകാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു.​ അന്നുമുതലേ ഇന്ത്യ അതിനെ എതിർത്തുവരികയാണ്. ജമ്മു കശ്മീരിന്റെ വടക്കുപടിഞ്ഞാറൻ ഭാ​ഗത്തു സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. ഈ പ്രദേശം ഒരിക്കൽ ജമ്മു കശ്മീർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ 1947 നവംബർ 4 ന് പാക് ഗോത്രസേനയും പാകിസ്ഥാൻ സൈന്യവും കശ്മീരിൽ അധിനിവേശം നടത്തിയപ്പോൾ ഈ പ്രദേശം അവരുടെ നിയന്ത്രണത്തിലാക്കി. ഈ മേഖലയെ പാകിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ഇവ പാക്കിസ്ഥാന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലാവുകയും ചെയ്തു.

പാകിസ്ഥാൻ ആസാദ് കാശ്മീർ എന്ന് വിളിക്കുന്ന, പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ നിന്ന് വ്യത്യസ്തമായിരുന്നു വടക്കൻ പ്രദേശങ്ങൾ. ഈ വടക്കൻ പ്രദേശങ്ങൾ പാക് അധീന കശ്മീരിനേക്കാൾ ആറിരട്ടിയിലധികം വലിപ്പമുള്ളതാണ്. 2009 ഓഗസ്റ്റിൽ പാകിസ്ഥാൻ ഗവൺമെന്റ് ഗിൽജിത്-ബാൾട്ടിസ്ഥാൻ എംപവർമെന്റ് ആൻഡ് സെൽഫ് ഗവേണൻസ് ഓർഡർ പാസാക്കി.

പാക് അധീന കാശ്മീരിൽ നിന്നു വ്യത്യസ്തമായി, രണ്ട് ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പാകിസ്ഥാൻ ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. 1935-ൽ ബ്രിട്ടീഷുകാർ ജമ്മു കാശ്മീർ മഹാരാജാവിൽ നിന്ന് ഗിൽജിത് ബാൾട്ടിസ്ഥാൻ 60 വർഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നു. ഡൽഹി സർക്കാരിനു വേണ്ടി ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ഈ മേഖല ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള സൈനിക സേനയായ ഗിൽജിത് സ്കൗട്ടിനായിരുന്നു ഈ മേഖലയുടെ സുരക്ഷാ ചുമതല.

1947 ഓഗസ്റ്റ് 1-ന് ബ്രിട്ടീഷുകാർ പാട്ടക്കരാർ അവസാനിപ്പിക്കുകയും ‌ഈ മേഖല മഹാരാജാവിന് തിരികെ നൽകുകയും ചെയ്തു. ജമ്മു കശ്മീർ സംസ്ഥാന സേനയിലെ ബ്രിഗേഡിയർ ഘാൻസർ സിങ്ങിനെ പ്രദേശത്തിന്റെ ഗവർണറായി രാജാവ് നിയമിച്ചു. 1947 ഒക്ടോബർ 31-ന് മഹാരാജ ഹരി സിംഗിന്റെ കീഴിലുള്ള നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ച ഉടൻ ഗിൽജിത്ത് പാകിസ്ഥാനിലേക്കു ചേർക്കാനുള്ള സാധ്യതയെക്കുറിച്ച് ഗിൽജിത് സ്‌കൗട്ട്‌സിലെ മേജർ ഡബ്ല്യു എ ബ്രൗൺ, ക്യാപ്റ്റൻ എ എസ് മത്തിസൺ എന്നിവർ പെഷവാറിലുണ്ടായിരുന്ന മുൻ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്റ് ലഫ്റ്റനന്റ് കേണൽ റോജർ ബേക്കനെ അറിയിച്ചിരുന്നു.

നവംബർ 2 ന്, മേജർ ബ്രൗൺ തന്റെ ആസ്ഥാനത്ത് ഔദ്യോഗികമായി പാക്കിസ്ഥാന്റെ പതാക ഉയർത്തി. മഹാരാജാവ് ഇന്ത്യക്ക് അനുകൂലമായുള്ള നടപടി സ്വീകരിച്ചപ്പോൾ താനും മത്തിസണും പാകിസ്ഥാനുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചെന്ന് ബ്രൗൺ അറിയിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ ഈ പ്രദേശം കൈവശമാക്കി.

പാകിസ്​താ​െൻറ അനധികൃതമായ കൈയടക്കലുകൾ മേഖലയിൽ അവർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഇല്ലാതാക്കുന്നില്ല എന്നാണ് ഇന്ത്യൻ നിലപാട്. ഇന്ത്യൻ പ്രദേശങ്ങളുടെ തൽസ്ഥിതി മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന്​ പാകിസ്​താൻ പിന്മാറണമെന്നും അനധികൃതമായ എല്ലാതരം കൈയേറ്റങ്ങളും ഒഴിവാക്കി പാകിസ്​താൻ മേഖലയിൽ നിന്ന്​ പിൻവലിയണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യ​െപ്പടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defence MinisterGilgit-BaltistanPakistan
News Summary - "Army fully prepared, ready for action on orders," says GOC Chinar Cops on Defence Minister's Gilgit-Baltistan comment
Next Story