Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് കോവിഡ് മരണം...

രാജ്യത്ത് കോവിഡ് മരണം 21; മുംബൈയില്‍ ഡോക്ടര്‍ മരിച്ചു

text_fields
bookmark_border
രാജ്യത്ത് കോവിഡ് മരണം 21; മുംബൈയില്‍ ഡോക്ടര്‍ മരിച്ചു
cancel
camera_altImage: Deccan Herald

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 മരണം 21 ആയി. വെള്ളിയാഴ്ച സംസ്ഥാനങ്ങളില്‍ കൂടുതല്‍ പേര്‍ക ്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 724. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 82കാരനായ ഡോക്ടര്‍ മരിച്ചു. ഇതോടെ, മഹാരാഷ്ട്രയില്‍ കോവിഡ് മരണം ആറായി.

ഡോക്ടറുടെ കൊച്ചുമകന്‍ കഴിഞ്ഞ 12ന് ലണ്ടനില്‍നിന്ന് തിരിച്ചെത്തി മുംബൈയിലെ വീട്ടില്‍ സമ്പര്‍ക്കവിലക്കിലായിരുന്നു. ഈ കുടുംബത്തിലെ ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുമകൂരുവില്‍ 65 വയസ്സുകാരി മരിച്ചു. രാജസ്ഥാനിലെ ഭില്‍വാരയില്‍ രോഗം സ്ഥിരീകരിച്ച 60കാരന്‍ മരിച്ചു. ഹൃദയ, വൃക്ക സംബന്ധമായ തകരാറുകളെ തുടര്‍ന്നായിരുന്നു അന്ത്യമെന്നതിനാല്‍, കോവിഡ് മരണത്തിെൻറ പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തിെൻറ രണ്ടു ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ മരണം ഗുജറാത്തിലും കര്‍ണാടകയിലുമാണ്; മൂന്നുപേര്‍ വീതം. മറ്റു സംസ്ഥാനങ്ങളിലെ കണക്ക്: മധ്യപ്രദേശ്, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു-കശ്മീര്‍, ഹിമാചല്‍പ്രദേശ് -ഒന്നുവീതം. രോഗം സ്ഥിരീകരിച്ച 724ല്‍ 677 പേര്‍ ഇന്ത്യക്കാരും 47 വിദേശികളുമാണ്. 67 പേര്‍ക്ക് രോഗം മാറി.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ -164. പിറകെ മഹാരാഷ്ട്രയാണ്; 156. തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 35 ആയി.

രാജ്യത്ത് രോഗികളുടെ എണ്ണം കൂടുകയാണെങ്കിലും വൈറസിെൻറ സമൂഹവ്യാപനം വൈകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ സൂചിപ്പിച്ചു. എങ്കിലും സാമൂഹിക അകലം കര്‍ശനമായി പാലിക്കണം, ഒരാള്‍ വിചാരിച്ചാല്‍ മുഴുവന്‍ ശ്രമത്തെയും തകര്‍ക്കാനാകുമെന്ന് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. രമണ്‍ ഗംഗഖേധര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india news
News Summary - death toll raise to 21
Next Story