Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: മരണം 53...

ഡൽഹി കലാപം: മരണം 53 ആയി

text_fields
bookmark_border
delhi-riots
cancel

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ വംശീയാതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി ഉ യർന്നു. വ്യാഴാഴ്ച ഗുരു തേജ് ബഹദൂർ (ജി.ടി.ബി) ആശുപത്രിയിൽ ആറു മരണം കൂടി റിപ്പോർട്ട്  ചെയ്തു. ജി.ടി.ബി ആശുപത്രിയിൽ 44ഉം ആർ.എം.എൽ ആശുപത്രിയിൽ അഞ്ചും എൽ.എൻ.ജെ.പിയിൽ മൂന് നും ജഗ് പ്രവേശ് ചന്ദ ആശുപത്രിയിൽ ഒരാളുമടക്കം 53 പേർ മരിച്ചുവെന്നാണ് കണക്കുകൾ.

< p>അതേസമയം, യഥാർഥ മരണ സംഖ്യ പുറത്തുവിടാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല. കാണാതായവരുടേയും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടേയും വിശദാംശങ്ങൾ പുറത്തുവിടണമെന്ന് വ്യാഴാഴ്ച പൊലീസിന് ഡൽഹി ൈഹകോടതി നിർദേശം നൽകി.
വംശീയാതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 654 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 1820 പേരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്്.

കൊല്ലപ്പെട്ട ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ മരണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനെ വ്യാഴാഴ്ച പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റുചെയ്തവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ െപാലീസ് തയാറായില്ല. അറസ്റ്റിലായവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പൊലീസ് കമീഷണർക്ക് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് കത്തു നൽകിയിരുന്നു.

വംശീയാക്രമണത്തിനിടെ തീവെക്കപ്പെട്ട വീടുകളിലടക്കം കയറി പരാതി നൽകരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഇരകൾക്ക് നിയമസഹായം നൽകാൻ ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാെൻറ നേതൃത്വത്തിൽ അഭിഭാഷക സമിതി രൂപവത്കരിച്ചിട്ടുണ്ട്.

327 കടകളും 79 വീടുകളും പൂർണമായും കത്തിനശിച്ചു എന്നാണ് ഡൽഹി സർക്കാറിെൻറ കണക്ക്. എന്നാൽ, ഇതിെൻറ എത്രയോ ഇരട്ടി വരും യഥാർഥ സംഖ്യയെന്നാണ് ഇരകൾക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ പറയുന്നത്. വംശീയാക്രമണം നോക്കിനിന്ന ഡൽഹി സർക്കാർ തുടർനടപടികൾ എടുക്കുന്നില്ലെന്നും സന്നദ്ധ സംഘടനകൾ കുറ്റപ്പെടുത്തി.

വംശീയാതിക്രമത്തിന് കാരണമായ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ ഹരജി വെള്ളിയാഴ്ച ഡൽഹി ൈഹേകാടതി പരിഗണിക്കും. ഹരജി ഏപ്രിൽ 13ലേക്ക് നീട്ടിയ ഹൈകോടതി വിധി തെറ്റാണെന്നും വെള്ളിയാഴ്ച പരിഗണിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDelhi violencedelhi riots
News Summary - Death toll in north-east Delhi violence rises to 53-India news
Next Story