Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനവജാത ശി​ശുവിന്റെ...

നവജാത ശി​ശുവിന്റെ മരണം: കഴിഞ്ഞ അഞ്ചു വർഷത്തെ റിപ്പോർട്ട് തേടി ബോംബെ ഹൈകോടതി

text_fields
bookmark_border
new born baby
cancel

മുംബൈ: നവജാത ശി​ശുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വർഷത്തെ റിപ്പോർട്ട് തേടി ബോംബെ ഹൈകോടതി. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഭണ്ഡൂപ്പിലെ സുഷമ സ്വരാജ് നവജാത ശിശുകേന്ദ്രത്തിൽ ഏപ്രിൽ 29ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈകോടതി നിർദേശം നൽകിയത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 13 നഴ്സിങ് ഹോമുകളിൽ നടത്തിയ പരിശോധനകളുടെ എണ്ണം വ്യക്തമാക്കാൻ ബോംബെ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) അധികൃതരോട് ബോംബെ ഹൈകോടതി ബുധനാഴ്ച ആവശ്യപ്പെട്ടു. അനാസ്ഥ ആരോപിച്ച് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമെതിരെ എടുത്ത നടപടികളുടെ വിശദാംശങ്ങളും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി തകരാർ മൂലം മൊബൈൽ ഫോണുകളുടെ ഫ്ലാഷ്‌ലൈറ്റുകൾ ഉപയോഗിച്ചാണ് പരിശോധനകൾ നടത്തിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. ബി.എം.സി ചുമതല കൃത്യമായി നിർവ്വഹിച്ചിരുന്നെങ്കിൽ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് ജസ്റ്റിസ് രേവതി മൊഹിതേ-ഡെരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

അനാസ്ഥ വരുത്തിയ ഡോക്ടറുടെ സേവനം അവസാനിപ്പിച്ചതായി ബി.എം.സി അഭിഭാഷകൻ പറഞ്ഞു. നവജാത ശിശുകേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളും ചട്ടങ്ങളും വ്യക്തമാക്കി ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death of newborn babies
News Summary - Death of newborn babies: Bombay High Court seeks report of last five years
Next Story