മുഖ്യമന്ത്രി സന്ദർശിക്കണം: രക്തസാക്ഷിയായ സൈനികെൻറ ബന്ധുക്കൾ നിരാഹാരത്തിൽ
text_fieldsസംഭാൽ (ഉത്തർപ്രദേശ്): കശ്മീർഅതിർത്തിയിൽ പാകിസ്താൻസൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിയായ സൈനികെൻറ കുടുംബാംഗങ്ങൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ. പാൻസുഖ മാലിക് വില്ലേജിലാണ് സംഭവം. പ്രാദേശിക ബി.ജെ.പി നേതാക്കൾ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീട് സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. രക്തസാക്ഷി സുധേഷ്കുമാറിെൻറ പിതാവ് ബ്രഹ്മപാൽ സിങ്, മാതാവ് സന്തോഷ്കുമാരി, ഭാര്യ കവിത, സഹോദരങ്ങൾ തുടങ്ങിയവരാണ് സമരത്തിലുള്ളത്.
കഴിഞ്ഞ ഒക്ടോബർ 16നാണ് സുധേഷ്കുമാർ വീരചരമം പ്രാപിച്ചത്. അന്ന് പ്രമുഖ ബി.ജെ.പി നേതാക്കൾ വീട് സന്ദർശിക്കുകയും കുടുംബത്തിന് പെട്രോൾ പമ്പ് അനുവദിക്കാമെന്ന് വാക്കുനൽകുകയും ചെയ്തു. കൂടാതെ ഗ്രാമത്തിൽ റോഡ് നിർമിക്കാമെന്നും സമീപത്തെ പ്രൈമറി സ്കൂളിന് സുധേഷിെൻറ പേര് നൽകാമെന്നും വാക്കുനൽകി. എന്നാൽ, ഇതൊന്നും പാലിച്ചില്ല. ബി.ജെ.പി നേതാക്കളെ തങ്ങൾക്ക് വിശ്വാസമില്ലെന്നും മുഖ്യമന്ത്രി നേരിെട്ടത്തണമെന്നുമാണ് കുടുംബത്തിെൻറ ആവശ്യം.അതേസമയം, മുഖ്യമന്ത്രിയായിരിക്കെ അഖിലേഷ് യാദവ് കുടുംബത്തെ സന്ദർശിക്കാൻ അനുവാദം ചോദിച്ചെങ്കിലും ബന്ധുക്കൾ നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.