അരികത്തുള്ള മകനറിയാതെ ഒരു പിതാവിെൻറ മരണവും ഖബറടക്കവും
text_fieldsന്യൂഡല്‍ഹി: എഴുപതിനോടടുത്ത പ്രായവും ആരോഗ്യപ്രശ്നങ്ങളുമൊന്നും തടസ്സമാക്കാതെ ദൃഢനിശ്ചയം ചെയ്ത് വീട്ടില്‍നിന്നിറങ്ങിയ പിതാവിനെ പരിചരിക്കാന്‍ കൂടെ വന്നതായിരു ന്നു റഹ്മത്തുല്ല. ലോക്ഡൗണിനെ തുടര്‍ന്ന് നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് കുടുങ്ങ ിയ പ്രവര്‍ത്തകരെ സമ്പര്‍ക്ക വിലക്കിനായി വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയപ്പോള്‍ ക ോവിഡിെൻറ ലക്ഷണങ്ങെളാന്നുമില്ലാതിരുന്നിട്ടും മജീദ് മുസ്തഫയെ ആശുപത്രിയിലേക്ക ് മാറ്റിയപ്പോള്‍ 49 വയസ്സുള്ള മകൻ റഹ്മത്തുല്ല കൂടെ കൂടിയതും പിതാവിനെ പരിചരിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
എന്നാല്‍, തെൻറയരികില്നിന്ന് തീവ്രപരിചരണ വിഭാഗത്തി ലേക്ക് കൊണ്ടുപോയ പിതാവ് തുടര്‍ന്ന് മരിച്ചതും ആ മയ്യിത്ത് ഏറ്റെടുക്കാന്‍ അറിയുന്ന ഒരാളെ കിട്ടാതെ അതേ ആശുപത്രിയില്‍ നാലുനാള്‍ കിടത്തിയതുമൊന്നും ആ മകനറിഞ്ഞില്ല. ആശുപത്രിയുമായി ബന്ധപ്പെട്ടവരാരും അറിയിച്ചതുമില്ല. പിതാവ് മരിച്ചതു മാത്രമല്ല, ഏതൊക്കെയോ മനുഷ്യര്‍ ഒരു അനാഥ മയ്യിത്തായി ഖബറടക്കിയതും പരിചരണത്തിന് വന്ന ഈ മകനറിയുന്നത് നാട്ടില്‍നിന്നുള്ള ഫോണ്‍ വഴി.
കോവിഡ് ബാധിതര്‍ക്കുള്ള ഐസോലേഷന് വാര്‍ഡില്‍ തമിഴ്നാട്ടുകാരന് ഒരാള്‍ മരിച്ചിട്ടുണ്ടെന്നും കൂടെ വന്നവരെല്ലാം സമ്പര്‍ക്ക വിലക്കിലായതിനാല്‍ ആരോരുമില്ലാതെ എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ കിടക്കുന്ന മയ്യിത്ത് ഏറ്റെടുത്ത് ഖബറടക്കാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ട് മൂന്നു ദിവസമായി ഡല്‍ഹിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ച ഒരു സന്ദേശത്തിന് പിറകെ ചെന്നപ്പോഴാണ് പരിചരണത്തിനായി അതേ ആശുപത്രിയില്‍ വന്ന മകനെപോലും അറിയിക്കാതെ തബ്ലീഗ് പ്രവര്‍ത്തകെൻറ മയ്യിത്ത് അനാഥമാക്കിയ കഥ അറിയുന്നത്.
മാര്‍ച്ച് 20ന് തമിഴ്നാട്ടിലെ തബ്ലീഗ് പ്രവര്‍ത്തകര്‍ക്കുള്ള സംഗമത്തില്‍ പങ്കെടുക്കാനായി പിതാവ് മജീദ് മുസ്തഫക്കൊപ്പം ഡല്‍ഹിയില്‍ വന്നിറങ്ങിയ തങ്ങൾ 24ന് ട്രെയിനിന് മടക്ക യാത്രക്കുള്ള ടിക്കറ്റുമുറപ്പിച്ചതായിരുന്നുവെന്ന് റഹ്മത്തുല്ല പറഞ്ഞു. എന്നാല്‍, 24ന് ട്രെയിന്‍ റദ്ദാക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ മാര്‍ച്ച് 25ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്തുവെങ്കിലും അതും റദ്ദാക്കിയതോടെ നിസാമുദ്ദീന്‍ മര്‍കസില്‍ കുടുങ്ങി.
ഒരാഴ്ച മര്‍കസില്‍ തന്നെ കഴിച്ചുകൂട്ടിയ ശേഷമാണ് മാര്‍ച്ച് 31ന് തങ്ങളെ പുറത്തേക്ക് മാറ്റുന്നത്. രോഗമോ ലക്ഷണമോ ഇല്ലാതിരുന്നിട്ടും 60 കഴിഞ്ഞയാളെന്ന നിലയില്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നു പറഞ്ഞപ്പോള്‍ പിതാവിെൻറ പരിചരണത്തിനായി വന്നതാണെന്നും തന്നെയും കൂടെ നില്ക്കാന് അനുവദിക്കണമെന്നും അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ലോക്നായക് ആശുപത്രിയിെലത്തിയപ്പോള് കോവിഡ് ബാധിതരെയും രോഗമില്ലാത്തവര്‍ക്കൊപ്പം ഇടകലര്ത്തിയിട്ടിരിക്കുന്നു. ഏപ്രില്‍ എട്ടിന് വൈകീട്ട് ഐ.സി.യുവിലേക്ക് മാറ്റിയ പിതാവിനെ കുറിച്ച് പിന്നീടൊരു വിവരവും തന്നില്ല.
ഏപ്രില്‍ എട്ടിന് രാത്രിയിലും ഒമ്പതിന് രാവിലെയും ഐ.സി.യുവിെൻറ ചില്ലുപാളിയിലൂടെ എത്തിനോക്കുമ്പോള്‍ പിതാവ് അവിടെയുണ്ടായിരുന്നു. അന്നുച്ചക്കു ശേഷം കാണാതായപ്പോള്‍ എന്തു പറ്റിയെന്ന് എല്ലാവരോടും തിരക്കി. ഏപ്രില്‍ പത്തിന് നാട്ടിലുള്ള ബന്ധുക്കളുടെ നമ്പര്‍ വേണമെന്നു പറഞ്ഞു ആശുപത്രി അധികൃതര്‍ വന്നു. അതും കൊടുത്തു. അതിനുശേഷം വീട്ടിലേക്ക് വിളിച്ചപ്പോഴാണ് പിതാവ് മരിച്ച വിവരമറിയുന്നത്.
ലോക്നായക് ആശുപത്രിയിലെ അനാഥ മയ്യിത്ത് ഖബറടക്കാന്‍ ഡല്‍ഹിയിലെ സന്നദ്ധഗ്രൂപ്പുകള്ക്കിടയില് നടന്ന ചര്‍ച്ചകളൊന്നും ഈ മകന് അറിഞ്ഞിട്ടില്ല. നാലാം നാള് ആ മയ്യിത്ത് ഏറ്റെടുത്ത് ആരൊക്കെയോ ചേര്‍ന്ന് നിസാമുദ്ദീനില്‍ ഖബറടക്കിയെന്ന് പിതാവിനെ പരിചരിക്കാന്‍ വന്ന റഹ്മത്തുല്ല ‘മാധ്യമ’ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.