ഡാർജിലിങ്ങിൽ ഇന്നുമുതൽ അനിശ്ചിതകാല ബന്ദ്
text_fieldsഡാർജിലിങ്: ഡാർജിലിങ് താഴ്വര വീണ്ടും സംഘർഷങ്ങളിലേക്ക് നീങ്ങുകയാണെന്ന സൂചന നൽകി ഗൂർഖലാൻഡ് ജനമുക്തി മോർച്ച മേഖലയിൽ ഇന്നുമുതൽ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. സർക്കാർ ഒാഫിസുകൾ, ബാങ്കുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കില്ലെന്നാണ് സൂചന. ടൂറിസ്റ്റുകളോട് സംസ്ഥാനം വിട്ടുപോകാൻ സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രത്യേക ഗൂർഖലാൻഡ് സംസ്ഥാനത്തിനായി ഡാർജിലിങ്ങിൽ പ്രക്ഷോഭം നടത്തുന്ന സംഘടനയാണ് ഗൂർഖലാൻഡ് ജനമുക്തി മോർച്ച.
സംസ്ഥാനത്ത് ബംഗാളി ഭാഷ നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയാണ് ഡാർജിലിങ് മേഖലയിൽ പ്രക്ഷോഭം ശക്തമായത്. ബംഗാളി നിർബന്ധിതമാക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിരുെന്നങ്കിലും പ്രക്ഷോഭകർ ഇത് മുഖവിലക്കെടുക്കാൻ തയാറായിരുന്നില്ല. വ്യാഴാഴ്ച സംഘടന നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. പ്രക്ഷോഭകർ പൊലീസിനെതിരെ കല്ലെറിയുകയും ബോംബെറിയുകയും ചെയ്തു. ഡസൻകണക്കിന് പൊലീസ് വാനുകളും പ്രക്ഷോഭകർ തകർത്തു. എന്നാൽ, ഇതിനിടയിലും മുഖ്യമന്ത്രി മമത ബാനർജി തെൻറ മന്ത്രിസഭയോഗം ഡാർജിലിങ്ങിൽ നടത്തി. 44 വർഷങ്ങൾക്ക് ശേഷമാണ് രാജ്ഭവനിൽ ബംഗാൾ മന്ത്രിസഭയോഗം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
