പൊതുമുതൽ നശിപ്പിച്ചവെര നായകളെ പോലെ വെടിവെച്ചിട്ടു -ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പൊതുമുതൽ നശിപ്പിച്ചവരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന ങ്ങളിെല സർക്കാർ നായകളെ പോലെ വെടിവെച്ചിട്ടുവെന്ന് പശ്ചിമബംഗാൾ ബി.ജെ.പി പ്രസിഡൻറ് ദിലീപ് ഘോഷ്. പ്രതിഷേധം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരെ ഉത്തർപ്രദേശ്, കർണാടക, അസം സർക്കാറുകൾ നായകളെ വെടിവെച്ചിട്ടു. അതാണ് ശരിയായ നടപടിയെന്നും ഘോഷ് പറഞ്ഞു. നന്ദ്യ ജില്ലയിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിലാണ് ദിലീപ് ഘോഷ് വിവാദ പ്രസ്താവന നടത്തിയത്.
മമത ബാനർജി സർക്കാർ പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ വെടിവെപ്പിനോ ലാത്തി ചാർജിനോ ഉത്തരവിട്ടില്ല. വോട്ടിനായി മമത അക്രമികളെ പ്രീണിപ്പിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.
പ്രതിഷേധക്കാർ നശിപ്പിക്കുന്നത് സ്വന്തം മുതലോ പിതാവിെൻറ സ്വത്തോ ആണോ? തിന്ന് കുടിച്ച് ഇവിടെ ജീവിക്കുന്നവർ നികുതി ദായകരുടെ പണംകൊണ്ടുണ്ടാക്കിയ പൊതുമുതൽ നശിപ്പിക്കുകയാണ്. അത്തരക്കാരെ ബി.ജെ.പി സർക്കാർ ലാത്തിവീശുകയും വെടിവെക്കുകയും പിടിച്ച് ജയിലിലിടുകയും ചെയ്യും -ഘോഷ് പറഞ്ഞു.
രാജ്യത്ത് രണ്ടുകോടിയോളം മുസ്ലിം നുഴഞ്ഞുകയറ്റക്കാരാണുള്ളത്. അതിൽ ഒരു കോടിയോളം പേർ പശ്ചിമബംഗാളിലാണുള്ളത്. ഇവരെ മമത ബാനർജി സംരക്ഷിക്കുകയാണെന്നും ദിലീപ് ഘോഷ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.