ഗുജറാത്തിൽ ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് മർദിച്ച ദലിത് യുവാവ് മരിച്ചു
text_fieldsവഡോദര: ഗുജറാത്തിൽ ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് മർദിച്ച ദലിത് യുവാവ് മരിച്ചു. മഹിസാഗർ ജില്ലയിലാണ് തർക്കത്തെ തുടർന്ന് ഹോട്ടലുടമയും ജീവനക്കാരും രാജു വങ്കർ (45) എന്നയാളെ മർദിച്ചു കൊലപ്പെടുത്തിയത്.
വഡോദരയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജു മരിച്ചത്. ജൂൺ ഏഴിന് ഓട്ടോറിക്ഷ ഡ്രൈവറായ രാജു വങ്കർ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തി. വീട്ടിലേക്കുള്ള ഭക്ഷണം പൊതിഞ്ഞുനൽകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഭക്ഷണപ്പൊതിയിൽ താൻ നൽകിയ തുകക്കുള്ള ഭക്ഷണം ഇല്ലെന്ന് രാജു ഹോട്ടലുടമയോട് പരാതിപ്പെട്ടു.
തുടർന്ന് തർക്കമുണ്ടാകുകയും ഹോട്ടലുടമയും ജീവനക്കാരും ജാതി അധിക്ഷേപം നടത്തി രാജുവിനെ മർദിക്കുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ രാജുവിനെ കടുത്ത വേദനയെ തുടർന്ന് ഭാര്യ ആശുപത്രിയിലെത്തിച്ചു.കഴിഞ്ഞ ദിവസം മരിച്ചു. രാജു വങ്കറിന്റെ ഘാതകരായ ജാതി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് എം.എൽ.എ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

