അഞ്ചുവർഷം മുമ്പ് ദേവദാസിയാക്കിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി
text_fieldsബംഗളൂരു: അഞ്ചുവർഷം മുമ്പ് മാതാപിതാക്കളും അമ്പലത്തിലെ പൂജാരിയും ചേർന്ന് ദേവദാസിയാക്കിയ പെൺകുട്ടിയെ മോചിപ്പിച്ചു. കലബുറഗിക്കടുത്ത ഗ്രാമത്തിലാണ് സംഭവം. കലബുറഗി ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പെൺകുട്ടിയെ രക്ഷിച്ചത്. പത്തുവയസ്സുകാരിയായ പെൺകുട്ടി ഇപ്പോൾ അഞ്ചാംക്ലാസിൽ പഠിക്കുകയാണ്. മാതാപിതാക്കളെയും പൂജാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥർ കൂടെയുണ്ടായിരുന്നയാളിൽനിന്ന് പെൺകുട്ടിയെ ഏറ്റെടുത്തു. മാതാപിതാക്കളും ക്ഷേത്ര പൂജാരിയും കുറ്റം സമ്മതിച്ചു. 40 വർഷമായി താൻ ദേവദാസി ചടങ്ങുകൾ നടത്തുന്നതായും 1,000ത്തിലേറെ പെൺകുട്ടികളെ ദേവദാസികളാക്കിയതായും 70കാരനായ പൂജാരി ശരണപ്പ വെളിപ്പെടുത്തി. മകളുടെ ഏറെക്കാലത്തെ അസുഖത്തിന് പ്രതിവിധി തേടിയ തങ്ങളോട് പരിഹാരമായി പൂജാരി മകളെ ദേവദാസിയാക്കാൻ നിർേദശിക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
