‘മോറ’ ഒഡിഷ തീരത്തേക്ക്; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യത
text_fieldsന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ‘മോറ’ ശക്തിപ്രാപിച്ചു തുടങ്ങിയതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്തമഴക്ക് സാധ്യത. ഒഡിഷക്ക് പുറമെ അസം, മേഘാലയ, ത്രിപുര, മിസോറം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 24 മണിക്കൂറിനകം കനത്ത കാറ്റും മഴയുമുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. അന്തമാനിലും സമീപ തീരമേഖലകളിലും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റുണ്ടാകാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച രൂപംകൊണ്ട മർദമാണ് തിങ്കളാഴ്ച രാവിലെ ‘മോറ’ ചുഴലിക്കാറ്റായി മാറിയത്. വടക്കുകിഴക്കൻ മേഖലയിലേക്ക് നീങ്ങിയ ‘മോറ’ കൊൽക്കത്തയിൽനിന്ന് 610 കിലോമീറ്റർ തെക്കുകിഴക്കും ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽനിന്ന് 500 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കൂടുതൽ ശക്തിപ്പെടുകയും ഉച്ചയാകുേമ്പാഴേക്കും വടക്കുകിഴക്കൻ ഭാഗത്തേക്ക് നീങ്ങി ബംഗ്ലാദേശ് തീരം കടക്കുകയും ചെയ്യും. മേയ് 31 ആകുേമ്പാഴേക്കും കാറ്റിെൻറ വേഗത മണിക്കൂറിൽ 100-130 കിലോമീറ്ററാകും. ചുഴലിക്കാറ്റ് കേരളത്തിലെ കാലവർഷം നേരത്തെയാക്കിയെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.