Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകട്ടക്കിൽ വീണ്ടും...

കട്ടക്കിൽ വീണ്ടും സമുദായ സംഘർഷം; ഇന്റർനെറ്റ് റദ്ദാക്കി, ഉത്തരവ് ലംഘിച്ച് വിശ്വഹിന്ദു പരിഷത്ത് റാലി

text_fields
bookmark_border
കട്ടക്കിൽ വീണ്ടും സമുദായ സംഘർഷം; ഇന്റർനെറ്റ് റദ്ദാക്കി, ഉത്തരവ് ലംഘിച്ച് വിശ്വഹിന്ദു പരിഷത്ത് റാലി
cancel
Listen to this Article

കട്ടക്/ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ കഴിഞ്ഞ ദിവസം ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ സംഘർഷത്തിന് അയവില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്പി.) ഞായറാഴ്ച വൈകീട്ട് മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു.

പൊലീസ് ഘോഷയാത്ര തടഞ്ഞതിനെത്തുടർന്ന് ഗൗരിശങ്കർ പാർക്ക് പ്രദേശത്തെ കടകൾക്ക് തീയിട്ടതായും വഴിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ബിദ്യാധർപൂരിൽനിന്ന് ആരംഭിച്ച വി.എച്ച്.പി റാലി കഴിഞ്ഞ ദിവസത്തെ അക്രമത്തിന്റെ പ്രഭവകേന്ദ്രമായ ദർഗ ബസാർ പ്രദേശം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയാണ് നിയമം ലംഘിച്ച് പര്യടനം നടത്തിയത്. ‘ജയ് ശ്രീറാം’ വിളികളോടെയായിരുന്നു റാലി.


തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ കട്ടക് മുനിസിപ്പൽ കോർപറേഷൻ, കട്ടക് വികസന അതോറിറ്റി (സി.ഡി.എ), തൊട്ടടുത്തുള്ള 42 മൗസ മേഖല എന്നിവിടങ്ങളിൽ ഞായറാഴ്ച വൈകീട്ട് ഏഴ് മുതൽ തിങ്കളാഴ്ച വൈകീട്ട് ഏഴുവരെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.

അക്രമം തുടരുന്നതിനിടെ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സാമുദായിക ഐക്യം നിലനിർത്താൻ അഭ്യർഥിച്ചു. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മാജി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Odishainternet banIndiaCuttack violence
News Summary - Cuttack violence: Internet suspended as fresh clashes erupt
Next Story