സി.ആർ.പി.എഫിൽ വനിതകൾക്ക് സാനിറ്ററി പാഡ് മെഷീനുകൾ, ഇൻസിനറേറ്റർ
text_fieldsന്യൂഡൽഹി: ലിംഗസമത്വം പടിക്കുപുറത്തു നിർത്തിയവരാണ് രാജ്യത്തിെൻറ അർധസൈനിക വി ഭാഗം എന്ന പഴി ഇനിവേണ്ട. വനിത സൗഹൃദ പദ്ധതിയുടെ ഭാഗമായി സി.ആർ.പി.എഫ് വനിത ജീവനക്കാ ർക്കായി ൈകയെത്തും ദൂരത്തുതന്നെ സാനിറ്ററി പാഡുകൾ ലഭ്യമാക്കും. ഇതിനായി 500 സാനിറ്ററി പ ാഡ് ഡിസ്പെൻസറുകൾ വനിതകൾ ജോലിചെയ്യുന്ന വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കും.
ഇതോടൊപ്പം ഉപയോഗം കഴിഞ്ഞവ നശിപ്പിക്കാനുള്ള ഇൻസിനറേറ്ററുകളും സ്ഥാപിക്കും. 2.10 കോടി രൂപയാണ് ഇതിനായി ആഭ്യന്തര മന്ത്രാലയം ആദ്യഘട്ടം അനുവദിച്ചത്. ഇതാദ്യമായാണ് അർധ സൈനിക വിഭാഗത്തിലെ വനിതകൾക്ക് മാത്രമായി തുക ബജറ്റിൽ വകയിരുത്തുന്നത്.
ആറ് വനിത ബറ്റാലിയനുകൾ, ദ്രുതകർമ സേന തുടങ്ങിയവയിലേക്കായി വസ്ത്രങ്ങൾ ഉണക്കാൻ 787 സ്റ്റീൽ ഫ്രെയിം സ്റ്റാൻഡുകൾക്കും തുക വകയിരുത്തിയിട്ടുണ്ട്. ഒരു സാനിറ്ററി പാഡ് ഡിസ്പെൻസറിന് വില രണ്ടര ലക്ഷം വരും. ഇൻസിനറേറ്ററിനാകട്ടെ 40,000 രൂപയും.
കുറച്ചുവർഷം മുമ്പാണ് ഇപ്പോഴത്തെ അഡീഷനൽ ഡയറക്ടർ ജനറലും ഉത്തർ പ്രദേശ് കാഡർ ഐ.പി.എസ് ഓഫിസറുമായ രേണുക മിശ്ര പൊലീസ്- അർധ സൈനിക വിഭാഗങ്ങളിലെ സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും സംബന്ധിച്ച് പഠനം നടത്തിയത്. ഇതിൽ വനിതകൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടു. റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു.
2016ൽ വനിത പൊലീസുകാരുടെ ദേശീയ സമ്മേളനം ഉന്നയിച്ച പ്രധാന ആവശ്യങ്ങളും ഇവയായിരുന്നു. 8000ലേറെ വനിതകളാണ് വിവിധ വിഭാഗങ്ങളിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.