ചെറുപ്പമാകാൻ സി.പി.എം
text_fieldsന്യൂഡൽഹി: സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറക്കുന്നത് സി.പി.എം പരിഗണനയിൽ. കേന്ദ്രകമ്മിറ്റി വിഷയം ചർച്ച ചെയ്തതിനൊടുവിൽ, അതതു സംസ്ഥാന ഘടകങ്ങൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന് നിശ്ചയിച്ചു.
യുവാക്കൾക്ക് നേതൃനിരയിൽ കൂടുതൽ പങ്കാളിത്തം കിട്ടുന്നതിനാണിത്.മറ്റു പാർട്ടികൾ യുവാക്കൾക്ക് കൂടുതൽ അവസരം നൽകാൻ പ്രത്യേക ശ്രദ്ധ നൽകുെന്നന്ന് കേന്ദ്രകമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്നാണ് പുതിയ ധാരണ. സവിശേഷ സാഹചര്യങ്ങളിലൊഴികെ, കേന്ദ്രകമ്മിറ്റി അംഗമായി തുടരാവുന്ന പ്രായപരിധി 80 ആയി നേരത്തേ സി.പി.എം തീരുമാനിച്ചിരുന്നു. ഇതു സംസ്ഥാനങ്ങളിലും ഏറക്കുറെ പാലിക്കുന്നുണ്ട്. .
ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് അടിത്തറയിട്ടതിെൻറ 100ാം വാർഷികമാണ് 2020 ഒക്ടോബർ 17. ഒരു വർഷം നീളുന്ന പരിപാടികൾക്ക് സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാർട്ടി ലൈൻ സംബന്ധിച്ച സുവ്യക്തത നൽകുന്നതിന് പാർട്ടി സ്കൂളുകൾ സജീവമാക്കാനും തീരുമാനിച്ചു. സാമ്പത്തിക മാന്ദ്യം നേരിടുന്നതിലെ കേന്ദ്രസർക്കാറിെൻറ പരാജയം ഉയർത്തിക്കാട്ടി ഈ മാസം 10 മുതൽ ഒരാഴ്ച സി.പി.എം അഖിലേന്ത്യ തലത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
ജമ്മു-കശ്മീരിലെ സാഹചര്യങ്ങളിൽ കേന്ദ്രകമ്മിറ്റി കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചു. സർക്കാറിെൻറ അവകാശവാദങ്ങൾക്കപ്പുറം അവിടെ ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾ ഇപ്പോഴും സ്തംഭിച്ചു നിൽക്കുന്നു. വിദ്യാലയങ്ങളും വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. ഒട്ടേറെ പേർ വീട്ടുതടങ്കലിൽ കഴിയുന്നു. ഇതിനെല്ലാമിടയിലാണ് ബ്ലോക്ക് െഡവലപ്മെൻറ് കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പൗരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയും രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും തടവിൽനിന്ന് വിട്ടയക്കുകയും വേണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമിക്ക് ഡൽഹിയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹം വീട്ടുതടങ്കലിലല്ലെന്ന് സുപ്രീംകോടതിയിൽ സർക്കാർ അവകാശപ്പെട്ടിരുന്നെങ്കിലും പാർട്ടി യോഗത്തിൽ പങ്കെടുക്കുന്നതിന് ഡൽഹിക്ക് പോകാൻ തരിഗാമിക്ക് അവസരം കൊടുത്തില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.