ബംഗാളിൽ 38 സീറ്റുകളിൽ പട്ടികയുമായി ഇടത്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ സഖ്യം സംബന്ധിച്ച കോൺഗ്രസ് തീരുമാനം കാത്തിരിക്കുന്ന ഇട തുമുന്നണി, 38 മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കോൺഗ്രസിെൻറ പ്രതി കരണം അനുസരിച്ചായിരിക്കും ബാക്കി സീറ്റുകളിലെ സ്ഥാനാർഥി നിർണയമെന്ന് ഇടതു മുന്‍ നണി ചെയർമാൻ ബിമൻ ബോസ് പറഞ്ഞു. കോൺഗ്രസിന് 17 സീറ്റുകൾ നീക്കിവെച്ചുെകാണ്ട് 25 സീറ്റുകളിൽ കഴിഞ്ഞാഴ്ച ഇടതു മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ഇത് തങ്ങളെ അവഹേളിക്കുന്നതാണ് എന്നുപറഞ്ഞ് സംസ്ഥാനത്ത് ഒറ്റക്ക് നിൽക്കുമെന്ന് കോൺഗ്രസ് തിരിച്ചടിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്ചത്തെ ഇടതു പ്രഖ്യാപനം. ‘‘38 സ്ഥാനാർഥികളുടെ പട്ടിക ഞങ്ങൾ പ്രസിദ്ധീകരിച്ചു. കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ച നാലു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. അവരുടെ പ്രതികരണത്തിനായി ബുധനാഴ്ച വൈകീട്ടുവരെ കാത്തിരിക്കും. പ്രതികരണമില്ലെങ്കിൽ ബാക്കി സീറ്റുകളിലേക്കും പ്രഖ്യാപനമുണ്ടാകും’’ ബോസ് മാധ്യമങ്ങളോടു പറഞ്ഞു.
ബി.ജെ.പി-തൃണമുൽ വിരുദ്ധ വോട്ടുകൾ സമാഹരിക്കുന്നതിെൻറ അനിവാര്യത കോൺഗ്രസ് മനസ്സിലാക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ൽ സി.പി.എം ജയിച്ച രണ്ടു സീറ്റ് ഉൾപ്പടെ 11 മണ്ഡലങ്ങളിൽ കോൺഗ്രസ് കഴിഞ്ഞ ദിവസം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് സി.പി.എം നേതൃത്വം നൽകുന്ന ഇടതു മുന്നണിയുടെ ഇപ്പോഴത്തെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.