മഹാരാഷ്ട്രയിലും ബിഹാറിലും സി.പി.എം ഒറ്റക്ക്
text_fieldsന്യൂഡൽഹി: എൻ.സി.പി, ആർ.ജെ.ഡി പാർട്ടികളുമായുള്ള സഖ്യസാധ്യതകൾ ഇല്ലാതായതോടെ മഹാ രാഷ്ട്രയിലും ബിഹാറിലും ഒറ്റക്ക് മത്സരിക്കാൻ സി.പി.എം തീരുമാനം. മഹാരാഷ്ട്രയിൽ ദി ൻഡോറി മണ്ഡലവും ബിഹാറിൽ ഉജിയാർപുർ മണ്ഡലവുമാണ് സഖ്യത്തിെൻറ ഭാഗമായി സി.പി.എം ആ വശ്യപ്പെട്ടത്. എന്നാൽ, ഉജിയാർപുർ വിട്ടുകൊടുക്കാൻ ആർ.ജെ.ഡി തയാറായില്ല. ദിൻഡോറി ൽ എൻ.സി.പി സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ സഖ്യത്തിെൻറ ഭാഗമാവേണ്ടെന്നു തീരുമാനിച്ച സി.പി.എം ദിൻഡോറിലടക്കം രാജ്യത്തെ 45 മണ്ഡലങ്ങളിലായി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി.
കേരളത്തിലും പശ്ചിമബംഗാളിലും 16 വീതവും തമിഴ്നാട്, ത്രിപുര, അസം എന്നിവിടങ്ങളിൽ രണ്ടും ലക്ഷദ്വീപ്, ഹരിയാന, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിൽ ഒാരോ സീറ്റിലുമാണ് പാർട്ടി ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയത്.
പശ്ചിമബംഗാളിൽ ധാരണയുണ്ടാക്കിയതിനെ തുടർന്ന് കോൺഗ്രസ് സിറ്റിങ് സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. സിറ്റിങ് എം.പിമാരായ മുഹമ്മദ് സലീം റായ്ഗഞ്ചിലും ബദറുദ്ദോസ ഖാൻ മുർഷിദാബാദിലും ഇത്തവണയും മത്സരിക്കും. മഹാരാഷ്ട്രയിലെ ദിൻഡോർ മണ്ഡലത്തിൽ കർഷക പ്രക്ഷോഭങ്ങൾക്ക് ചുക്കാൻപിടിച്ച ജീവാ പണ്ഡു ഗവിത് ആണ് സ്ഥാനാർഥി. ലക്ഷദീപിൽ ഷരീഫ് ഖാനാണ് മത്സരിക്കുന്നത്.
തമിഴ്നാട്ടിൽ മധുൈര, കോയമ്പത്തൂർ, ഒഡിഷയിൽ ഭുവന്വേശ്വർ, ഹിമാചൽപ്രദേശിൽ മണ്ഡി മണ്ഡലങ്ങളിലുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബിഹാറിലെ ബേഗുസരായി മണ്ഡലം സി.പി.െഎ സ്ഥാനാർഥി കനയ്യകുമാറിന് വിട്ടുകൊടുക്കുന്ന കാര്യത്തിലും ആർ.ജെ.ഡി പൂർണ സമ്മതം മൂളിയിട്ടില്ല. സീറ്റ് വിട്ടുകിട്ടിയില്ലെങ്കിലും കനയ്യകുമാർ ബേഗുസരായിയിൽ മത്സരിക്കുമെന്ന് സി.പി.െഎ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.