സിദ്ദീഖ് കാപ്പൻെറ അറസ്റ്റിൽ സി.പി.എമ്മിനും സർക്കാറിനും മൗനം
text_fieldsന്യൂഡൽഹി: സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ, ദേശദ്രോഹ കേസുകൾ ചുമത്തിയ വിഷയത്തിൽ കേരള സർക്കാറിനും സി.പി.എമ്മിനും മൗനം.
മാധ്യമ പ്രവർത്തകെൻറ മോചനത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും പത്രപ്രവർത്തക യൂനിയൻ ഉടനടി കത്ത് അയച്ചിരുന്നു.
എന്നാൽ, അതിനോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല. ദേശീയ നേതാക്കളും മൗനത്തിൽ. കോൺഗ്രസ്, സി.പി.ഐ, മുസ്ലിം ലീഗ് തുടങ്ങി വിവിധ പാർട്ടികൾ മാധ്യമ പ്രവർത്തകെൻറ അറസ്റ്റിനെതിരെ രംഗത്തു വന്നു. കോൺഗ്രസ് നേതാവുകൂടിയായ കപിൽ സിബലാണ് തിങ്കളാഴ്ച സുപ്രീംകോടതിയിൽ വാദിച്ചത്.
സാമൂഹിക പ്രവർത്തകനായ വൈദികൻ സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിട്ടുണ്ട്. സി.പി.എമ്മിലെ കെ.കെ. രാഗേഷ് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.