Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിത്തറയിളക്കം...

അടിത്തറയിളക്കം സമ്മതിച്ച് സി.പി.എം

text_fields
bookmark_border
അടിത്തറയിളക്കം സമ്മതിച്ച് സി.പി.എം
cancel

ന്യൂഡൽഹി: ലോക്സഭ തെരെഞ്ഞടുപ്പിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് ശക്തിയായി ഒലിച്ചുേപായെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ വിലയിരുത്തി. ജൂൺ ഏഴിനു ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പിലേറ്റ തി രിച്ചടി സംബന്ധിച്ച് കൂടുതൽ ചർച്ചചെയ്യും. അതിനു മുമ്പായി സംസ്ഥാന കമ്മിറ്റികൾ ചേർന്ന് തെരഞ്ഞെടുപ്പ് വിലയി രുത്താനും ഞായർ, തിങ്കൾ ദിവസങ്ങളിലായി ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. കേരളത്തിൽ ശബരിലമലയടക്കമ ുള്ള വിഷയങ്ങൾ പരാജയത്തിനു കാരണമായിട്ടുണ്ടോ എന്ന് സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയാവും.

കേരളം, ത്രിപുര തുടങ്ങിയ സംസ്ഥാന സമിതികളിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പെങ്കടുക്കും. പോളിറ്റ് ബ്യൂറോ റിപ്പോർട്ടിനോടൊപ്പം സംസ്ഥാന കമ്മിറ്റി റിപ്പോർട്ടുകളും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ചയാകും. ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ നിരയില്‍ സി.പി.എം കോണ്‍ഗ്രസിനൊപ്പം നിന്നത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്നു കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസാണ് നല്ലെതന്ന ധാരണ സംസ്ഥാനത്തുണ്ടാക്കിയെന്നും കേരള അംഗങ്ങൾ പറഞ്ഞു.

ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകുമെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം നയങ്ങളില്‍ പാളിച്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമേ വിലയിരുത്താനാകൂ. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. എന്നാല്‍, പാര്‍ട്ടി കൂട്ടുത്തരവാദിത്തത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം വലിയ വെല്ലുവിളിയാണ് നേരിടാൻ പോകുന്നത്.

മധ്യപ്രദേശിലും ഹരിയാനയിലും ന്യൂനപക്ഷങ്ങൾക്കു നേരെ നടന്നത് അതിെൻറ ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു. അതേമസയം, ദേശീയ തലത്തിലെ കോൺഗ്രസ് ബന്ധം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ യെച്ചൂരി തയാറായില്ല. അതു സംബന്ധിച്ച ഇംഗ്ലീഷ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്ന ഒന്നും തെൻറ ശ്രദ്ധയില്‍പെട്ടില്ലെന്നും മലയാളത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്നുമായിരുന്നു അദ്ദഹത്തിെൻറ മറുപടി.

ബാലാേകാട്ടുപോലുള്ള അതിവൈകാരിക വിഷയങ്ങളും തീവ്രദേശീയതയും ഉയർത്തി രാജ്യം നേരിടുന്ന കർഷക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ മറികടക്കാൻ ബി.ജെ.പിക്കായി. ഇതിനായി സുക്ഷ്മതലത്തിലുള്ള പ്രവര്‍ത്തനവും സോഷ്യല്‍ എൻജിനീയറിങ്ങും ഉയര്‍ന്ന സാങ്കേതിക വിദ്യകളും അവർ ഉപയോഗിച്ചു. തെരഞ്ഞെടുപ്പു കമീഷനും മാധ്യമങ്ങളും ഇതില്‍ അവരവരുടേതായ പങ്ക് വഹിച്ചുെവന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി. കേരളത്തിൽ അടുത്തയാഴ്ച തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ചചെയ്യാൻ സംസ്ഥാന സമിതി ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolit bureauloksabha election 2019
News Summary - cpm agrees problem in baseilne -india news
Next Story