Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റ്...

പാർലമെന്‍റ് മന്ദിരോദ്ഘാടനം സി.പി.എം ബഹിഷ്കരിക്കും

text_fields
bookmark_border
new indian parliament
cancel

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിനെതിരായ പ്രതിഷേധത്തിൽ പങ്കുച്ചേർന്ന് സി.പി.എമ്മും. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കാൻ സി.പി.എം തീരുമാനിച്ചു. സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ബഹിഷ്കരണ തീരുമാനം സ്ഥിരീകരിച്ചു.

പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്‍റെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രൂക്ഷമായി വിമർശിച്ചു. രാഷ്ട്രപതിയെ പ്രധാനമന്ത്രി മോദി മറികടക്കുകയാണെന്ന് യെച്ചൂരി ട്വീറ്റിലൂടെ ആരോപിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടപ്പോൾ മോദി രാഷ്ട്രപതിയെ മറികടന്നു. ഇപ്പോൾ ഉദ്ഘാടന വേളയിലും. ഇത് അംഗീകരിക്കാനാവില്ല. രാഷ്ട്രപതിയും രണ്ട് സഭകളും അടങ്ങുന്നതാണ് പാർലമെന്‍റ് എന്ന് ഭരണഘടനയുടെ 79-ാം വകുപ്പ് പറയുന്നുണ്ട്.

രാഷ്ട്രപതി പാർലമെന്റ് വിളിച്ചാൽ മാത്രമേ അത് യോഗം ചേരൂ. സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാഷ്ട്രപതി വർഷം തോറും പാർലമെന്‍റിന്‍റെ പ്രവർത്തനം ആരംഭിക്കുന്നത്. ഓരോ വർഷവും പാർലമെന്‍റ് നടത്തുന്ന ആദ്യത്തെ ബിസിനസ് രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള നന്ദി പ്രമേയമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പുതിയ പാർലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിനാൽ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണിത്.

ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനമായ മേയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത്. കോവിഡ്കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.

പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ രൂക്ഷ വിമർശനവുമായാണ് കോൺഗ്രസ് രംഗത്തെത്തിയത്. പാർലമെന്‍റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കാതെ മോദി സർക്കാർ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അനാദരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ബി.ജെ.പി-ആർ.എസ്.എസ് ഭരണത്തിനു കീഴിൽ രാഷ്ട്രപതി ഭവൻ സ്മാരക കേന്ദ്രം മാത്രമായി. തെരഞ്ഞെടുപ്പു കാരണങ്ങൾ മുൻനിർത്തി മാത്രമാണ് ദലിത്, ആദിവാസി സമൂഹത്തിൽനിന്നൊരാളെ രാഷ്ട്രപതിയാക്കാൻ ബി.ജെ.പി മുന്നിട്ടിറങ്ങുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ പരമോന്നത നിയമനിർമാണ സ്ഥാപനമാണ് പാർലമെന്‍റ്. സർക്കാറിനെയും പ്രതിപക്ഷത്തെയും ഓരോ പൗരന്മാരെയും ഒരുപോലെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനവും അതാണ്. രാഷ്ട്രപതി പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഭരണഘടന, ജനാധിപത്യ മൂല്യങ്ങളോട് സർക്കാറിനുള്ള പ്രതിബദ്ധത എടുത്തുകാട്ടുമെന്ന് ഖാർഗെ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS: Narendra ModiCPMnew Parliament opening
News Summary - CPI(M) to boycott inauguration of new Parliament building
Next Story