രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സ്ഥാനാർഥിക്കായി ജൂൺ 20 വരെ കാത്തിരിക്കുമെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: ജൂൺ 20ന് മുമ്പ് രാഷ്ട്രപതി സ്ഥാനാർഥിയെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രഖ്യാപിച്ചില്ലെങ്കിൽ പ്രതിപക്ഷം പുതിയൊരാളെ കണ്ടെത്തുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷവുമായി രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് സമവായത്തിലെത്താൻ കേന്ദ്രസർക്കാർ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു. എന്നാൽ ആരാണ് സ്ഥാനാർഥിയെന്നത് സംബന്ധിച്ച് സർക്കാർ സൂചനകളൊന്നും നൽകിയിരുന്നില്ല. ഇയൊരു പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ അഭിപ്രായപ്രകടനം.
ജൂൺ 20 വരെ രാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിൽ തൊട്ടടുത്ത ദിവസം പ്രതിപക്ഷ പാർട്ടികൾ യോഗം ചേരുകയും സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിെൻറ മതേതരത്വവും റിപ്പബ്ലിക് സ്വഭാവും സംരക്ഷിക്കുന്ന ആളാണ് രാഷ്ട്രപതിയായി വേണ്ടതെന്നും യെച്ചൂരി എ.എൻ.െഎ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജൂലൈ 24നാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി പൂർത്തിയാകുന്നത്. ജൂലൈ 17നാണ് പുതിയ രാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 28 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ജൂലൈ 20നാണ് വോെട്ടണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.