Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.പി.ആർ: അമിത് ഷാ...

എൻ.പി.ആർ: അമിത് ഷാ 2003ലെ ചട്ടം ഭേദഗതി െചയ്യാൻ തയാറാകണം –സി.പി.എം

text_fields
bookmark_border
yechuri
cancel

ന്യൂഡൽഹി: ദേശീയ പൗരത്വപ്പട്ടിക (എന്‍.പി.ആർ) പ്രക്രിയയിൽ രേഖകൾ ആവശ്യപ്പെടില്ലെന്നും പൗരത്വം സംശയിക്കുന്നവരായി രേഖപ്പെടുത്തില്ലെന്നും പാര്‍ലമെൻറിൽ പ്രസ്താവന നടത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ 2003ലെ പൗരത്വ നിയമ ഭേദഗതിയില്‍ ഇതിനായി കൊണ്ടുവന്ന ചട്ടം എടുത്തുകളയാന്‍ തയാറാകണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ചട്ടത്തിലെ 3, 4, 5, 6, 7 വകുപ്പുകള്‍ വ്യക്തിയെ പൗരത്വം സംശയിക്കുന്നവരായി രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്നതാണ്. അതു ഭേദഗതി ചെയ്യുംവരെ സമരം തുടരുമെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.


ഡല്‍ഹി കലാപത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. അതിനായി സ്വതന്ത്ര അന്വേഷണം വേണം. എന്നാൽ, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുപയോഗിച്ച് ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് നിരപരാധികളെ ക്രൂശിക്കാന്‍ ഇടയാക്കുകയാണ് ചെയ്യുക.


കുഴപ്പക്കാരെ കൃത്യമായി കണ്ടെത്താൻ ഈ സാങ്കേതികതക്കാവില്ല. മുഖംതിരിച്ചറിയൽ സാങ്കേതികതക്ക് രണ്ടു ശതമാനം മാത്രമാണ്‌ കൃത്യതയെന്ന്‌ ഡൽഹി പൊലീസും വനിത ശിശുക്ഷേമ മന്ത്രാലയവും 2018ൽ ഡൽഹി ഹൈകോടതി മുമ്പാകെ പറഞ്ഞിരുന്നു. സി.സി.ടി.വി കാമറകളും മറ്റും പൊലീസ്‌ തന്നെ അടിച്ചുതകർക്കുന്നതിെൻറ കൃത്യമായ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്‌. കലാപകാരികളെ സഹായിക്കുന്നതിന്‌ പുറമെയാണ്‌ പൊലീസ്‌ കാമറകൾ തകർത്തത്. ഡൽഹി ഇരകൾക്ക് കേരള ഘടകം 5,30,74,779 രൂപ പിരിച്ചുനൽകിയെന്നും പി.ബി വ്യക്തമാക്കി.

കശ്മീരില്‍ തടവില്‍ കഴിയുന്ന മറ്റു നേതാക്കളെയും മോചിപ്പിക്കണം. എം.എൽ.എമാരെ വിലക്കെടുത്ത് കർണാടകയിൽ നടപ്പാക്കിയത് ഇപ്പോൾ മധ്യപ്രദേശിലും സംഭവിച്ചിരിക്കുകയാണ്. ചങ്ങാത്ത മുതലാളിത്തമാണ് യെസ് ബാങ്കിേൻറതടക്കമുള്ള തകർച്ചക്കു കാരണെമന്നും ശനി, ഞായർ ദിവസങ്ങളിലായി ഡൽഹിയിൽ നടന്ന പി.ബി വിലയിരുത്തി.

കേരളത്തിന് പ്രശംസ
ന്യൂഡൽഹി: കോവിഡ്-19 വൈറസ് വ്യാപനത്തിനെതിരെ കേരള സര്‍ക്കാർ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ. മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡൽഹിയിൽ നടന്ന പോളിറ്റ് ബ്യൂേറാ യോഗം വിലയിരുത്തി. ബോധവത്കരണത്തിന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നും പി.ബി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വാര്‍ത്തസമ്മേളനം നടത്തുന്നത് ജനങ്ങളെ യഥാസമയം കാര്യങ്ങള്‍ അറിയിക്കാനാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsnpr
News Summary - CPIM about NPR-india news
Next Story