ജാതി പരാമർശം നടത്തിയ കോൺഗ്രസ് നേതാവിന് രാഹുലിെൻറ ശകാരം
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ ജാതീയമായ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് സി.പി. ജോഷിക്ക് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശകാരം. ഇേതത്തുടർന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ഹൈന്ദവതയെക്കുറിച്ച് അറിയാവുന്നത് സവർണർക്കാണ്, താഴ്ന്ന ജാതിക്കാർക്കല്ല എന്നാണ് േജാഷി പറഞ്ഞുവെച്ചത്. ലോധി ജാതിക്കാരിയാണെങ്കിലും കേന്ദ്രമന്ത്രി ഉമാഭാരതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സാധ്വി ഋതംബരക്കുമൊക്കെ ഹൈന്ദവതയെക്കുറിച്ച് പറയാം; ബ്രാഹ്മണർക്ക് പറ്റില്ല. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് -ജോഷി പറഞ്ഞു.
ഭരണവും മതവും രണ്ടാണ്. മതവിശ്വാസം കൊണ്ടുനടക്കാൻ എല്ലാവർക്കും അവകാശമുണ്ട്. കോൺഗ്രസുകാരന് ഹിന്ദുവാകാൻ കഴിയില്ലെന്ന് അവർ പറയുന്നു. സർട്ടിഫിക്കറ്റ് കൊടുക്കാൻ അവർക്ക് ആരാണ് അധികാരം നൽകിയത്? അവർ വല്ല സർവകലാശാലയും തുടങ്ങിയോ? സമുദായത്തെക്കുറിച്ച് ആർക്കെങ്കിലും അറിയുമെങ്കിൽ അത് ബ്രാഹ്മണർക്കും പണ്ഡിറ്റുകൾക്കുമാണ് -ജോഷി പറഞ്ഞു.
ഏതെങ്കിലും വിഭാഗത്തിെൻറ വികാരം വ്രണപ്പെടുത്തുന്ന രീതിയൽ പാർട്ടി നേതാക്കൾ പ്രസ്താവന നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടിയുടെ തത്ത്വങ്ങൾ മനസ്സിൽവെച്ച് സി.പി. ജോഷി തെറ്റു മനസ്സിലാക്കി തിരുത്തുമെന്ന് ഉറപ്പുണ്ട്. അത്തരമൊരു പ്രസ്താവനയിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.