പശുവിെൻറ പേരിൽ നരഹത്യ: വിദ്വേഷ രാഷ്ട്രീയത്തിെൻറ ഉള്ളറ തുറന്ന് ഭൂമി അധികാർ ആേന്ദാളെൻറ വസ്തുതാന്വേഷണം
text_fieldsന്യൂഡൽഹി: പശുവിനെ വിശുദ്ധ മൃഗമായി പ്രഖ്യാപിക്കുന്നതിലൂടെ സമൂഹത്തിൽ എങ്ങനെ വിദ്വേഷം പടർത്താമെന്നും രാഷ്ട്രീയനേട്ടം കൊയ്യാമെന്നും സംഘ്പരിവാർ ലോകത്തിന് കാട്ടിത്തന്നത് അടുത്തകാലത്താണ്. വർഗീയ വെറിപൂണ്ട് ഉന്മത്തരായ ആൾക്കൂട്ടം നിരവധി നിരപരാധികളെ തച്ചുകൊന്നപ്പോൾ ഭരണകൂടവും ക്രമസമാധാനപാലകരും വേട്ടക്കാരുടെ പക്ഷം ചേരുന്നതും കണ്ടു. എന്നാൽ, ഇൗ കേവല കാഴ്ചകളുടെ ഉള്ളറകൾ തേടി ഭൂമി അധികാർ ആേന്ദാളൻ നടത്തിയ വസ്തുതാന്വേഷണം രാജ്യം സാക്ഷ്യംവഹിക്കുന്ന ഫാഷിസ്റ്റ്വത്കരണത്തിെൻറ ഭീതിദ ചിത്രം വെളിപ്പെടുത്തുന്നു. അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച 200 ജനകീയ സംഘടനകളുടെ പൊതുവേദിയാണ് ഭൂമി അധികാർ ആേന്ദാളൻ.
ഭൂമി അധികാർ ആേന്ദാളെൻറ വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ചിലത്:
•കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ വന്നശേഷം ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ 29ൽ 25 പേരും മുസ്ലിംകൾ. ആക്രമിക്കപ്പെട്ടതിൽ 53 ശതമാനം മുസ്ലിംകൾ, 12 ശതമാനം ദലിതുകൾ, 10 ശതമാനം ഹിന്ദുക്കൾ.
•കൊല്ലപ്പെട്ടവരെല്ലാം ദരിദ്ര കർഷകർ.
•പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്നിലൊന്നിലും (78ൽ 26ലും) ഇരകൾക്കെതിരെ കേസെടുത്തു.
•78 ആക്രമണങ്ങളിൽ ഇരകളായത് 293 പേർ.
•78 ആക്രമണങ്ങളിൽ 50ഉം അരങ്ങേറിയത് ഉത്തരേന്ത്യയിൽ. 2010 മുതലുള്ള ആക്രമണങ്ങളിൽ 90 ശതമാനവും നടന്നത് 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം.
ആക്രമണങ്ങളുടെ പ്രഭവകേന്ദ്രം രാജസ്ഥാൻ
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പൊലീസും സി.ബി.െഎയും ഇരകളെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന റിപ്പോർട്ട്, രാജസ്ഥാനിലെ ‘പശു സംരക്ഷക പൊലീസ് സ്റ്റേഷൻ’ എന്ന പ്രതിഭാസത്തെക്കുറിച്ചും പറയുന്നു. പശുവിെൻറ പേരിലെ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രമെന്നാണ് രാജസ്ഥാനെ വിശേഷിപ്പിക്കുന്നത്. സി.ആർ.പി.സിയിലെ രണ്ട് (എസ്), രണ്ട് (കെ) വകുപ്പുകളും രാജസ്ഥാൻ പൊലീസ് നിയമത്തിലെ എട്ടാം വകുപ്പും പ്രകാരം ഇത്തരത്തിൽ ബോർഡ് വെച്ച് പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ 12 ഗോ സംരക്ഷണ പൊലീസ് സ്റ്റേഷനുകളുണ്ട്. കൊല്ലപ്പെട്ട പെഹ്ലൂഖാെൻറ മരണമൊഴിയിൽ പറഞ്ഞ ആറുപേർക്കെതിരെ കുറ്റപത്രം നൽകിയില്ല. പകരം മറ്റ് ഒമ്പത് പേരെ തിരുകിക്കയറ്റി. ഇത് ഇന്ത്യൻ തെളിവ് നിയമത്തിലെ 32ാം വകുപ്പിെൻറ ലംഘനമാണ്.
ശിപാർശകൾ
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് 25 ലക്ഷം വീതവും നൽകണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. ഉമർ ഖാൻ, തലീം, പെഹ്ലൂഖാൻ എന്നിവരുടെ കൊലപാതകത്തിെൻറ ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യുക, ഉമർഖാൻ കൊലപാതകം അന്വേഷിക്കാൻ ജുഡീഷൽ കമീഷനെ നിയോഗിക്കുക, കന്നുകാലി വ്യാപാരം പുനഃസ്ഥാപിക്കുക, ഉൽപാദനക്ഷമമല്ലാത്ത കാലികളെ ഉടമകളിൽനിന്ന് വാങ്ങാൻ ഗോ സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുക.
പശുസംരക്ഷണത്തിെൻറ പേരിൽ രംഗത്തുള്ള നിയമവിരുദ്ധ സംഘടനകളെ നിരോധിക്കുക, ആൾക്കൂട്ട അക്രമം തടയുന്നതിനായി പീനൽ കോഡിൽ പ്രത്യേക വ്യവസ്ഥകൾ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെച്ചു. കിസാൻ സഭ ജോയൻറ് സെക്രട്ടറി കെ.കെ. രാഗേഷ് എം.പി, ബദ്രുദുസാഖാൻ എം.പി, ബിഹാർ എം.എൽ.എ മെഹ്ബൂബ് ആലം, സുപ്രീംകോടതി അഭിഭാഷകരായ പി.വി. സുരേന്ദ്രനാഥ്, രശ്മിത ആർ. ചന്ദ്രൻ, കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലെ അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.