ആരോഗ്യ ദുരന്തത്തിനിടയിലും വര്‍ഗീയ രാഷ്ട്രീയം –ജമാഅത്തെ ഇസ്ലാമി
text_fieldsന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്തിനെമാത്രം ലക്ഷ്യമിടുകയും അതിനേക്കാള്‍ വലുതും ചെറുതു മായ നിരുത്തരവാദപരമായ ആള്‍ക്കൂട്ട പരിപാടികളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ ഒ രു ആരോഗ്യദുരന്തത്തിനിടയിലും വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ് ചെയ്യുന്നതെന്ന് ജ മാഅത്തെ ഇസ്ലാമി ഹിന്ദ് പ്രസിഡൻറ് സയ്യിദ് സആദത്തുല്ല ഹുസൈനി കുറ്റപ്പെടുത്തി.
പൊതുസംവാദത്തിെൻറ താഴ്ന്ന നിലവാരമാണിത് കാണിക്കുന്നതെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും കോവിഡിനെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുകയാണ് വേണ്ടതെന്നും ഹുസൈനി കൂട്ടിച്ചേര്‍ത്തു.
തബ്ലീഗ് ജമാഅത്ത് അധികൃതര്‍ക്ക് നല്കിയ അപേക്ഷകളില്‍ നടപടി എടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് ഹുസൈനി ആവശ്യപ്പെട്ടു. ഇത്ര മഹത്തായ മാനുഷിക പ്രവര്‍ത്തനത്തെ ്ദുഷിച്ച രാഷ്ട്രീയത്തിനും വര്‍ഗീയ ചേരിതിരിവിനും വേണ്ടി ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മര്‍കസ് ഭാരവാഹികള്‍ക്കെതിരെ കേസെടുക്കും മുമ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ടത്.
അവരുടെ കെടുകാര്യസ്ഥതകൊണ്ടാണ് ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്മിനലിലടക്കം കിടന്നത്. തബ്ലീഗ് ജമാഅത്ത് മര്‍കസില്‍ സംഘടിപ്പിച്ച പരിപാടിയുടെ അതേസമയത്ത് രാജ്യത്തിെൻറ പല ഭാഗങ്ങളിലും മതപരവും അല്ലാത്തതുമായ നിരവധി പരിപാടികള്‍ നടന്നിട്ടുണ്ട്. അവയില്‍ ചിലത് രാഷ്ട്രീയ നേതാക്കളുടെ മേല്‍നോട്ടത്തിലാണ് നടന്നത്.
അത്തരം പരിപാടികളെയെല്ലാം വെറുതെ വിട്ട് നിസാമുദ്ദീന്‍ തബ്ലീഗ് മര്കസിനെമാത്രം ഉന്നം വെക്കാനുള്ള ശ്രമം നമ്മുടെ നിലവാരത്തകര്‍ച്ചയുടെ ആഴമാണ് കാണിക്കുന്നതെന്നും ഇത് അപലപിക്കപ്പെടേണ്ടതാണെന്നും ഹുസൈനി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.