രാജ്യത്ത് 24 മണിക്കൂറിൽ 601 പേർക്ക് രോഗം; കോവിഡ് ബാധിതർ 3240
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണം നൂറിലേക്ക്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, മ ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി ആറ് പുതിയ മരണങ്ങൾ, ആകെ 96. ആരോഗ്യമന്ത്രാലയത ്തിെൻറ കണക്കനുസരിച്ച് മരണം 68 ആണ്. രോഗികളുടെ എണ്ണം 3,240 ആയി. 24 മണിക്കൂറിൽ 601 പേർക്ക് രോഗം സ് ഥിരീകരിച്ചു. 183പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ- 537. ധാരാവിയി ൽ രണ്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം എണ്ണം അഞ്ചായി. രാജ്യത്തെ 720 ജില്ലകളിൽ 211ലും രോഗമെ ത്തി. രോഗബാധിതരിൽ 30 ശതമാനവും തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരായതിനാൽ, രോ ഗവ്യാപനത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
തമിഴ്നാട്ടിൽ രണ ്ടുപേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരണം മൂന്നായി. ഇവർ ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്ത് മടങ്ങിയവരാണ്. സ്കൂൾ ഹെഡ്മാസ്റ്റർ വിഴുപ്പുറം വണ്ടിമേട് ശിങ്കാരത്തോപ്പ് അബ്ദുൽറഹ്മാൻ(51), തേനി ബോഡി സ്വദേശിനിയായ 53കാരി എന്നിവരാണ് മരിച്ചത്. ഇവരും ഭർത്താവും മകനുമാണ് ഡൽഹിയിൽ പോയത്. ഭർത്താവും മകനും ചികിൽസയിലാണ്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 485 ആയി. ഇതിൽ 422 പേരും ഡൽഹി സമ്മേളനത്തിൽ പെങ്കടുത്തവരാണ്.
മഹാരാഷ്ട്രയിലെ അമരാവതിയിൽ ന്യുേമാണിയ ബാധിച്ച് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മരണം 27 ആയി.
അഹ്മദാബാദിൽ സ്ത്രീ മരിച്ചതോടെ ഗുജറാത്തിലെ മരണസംഖ്യ 10. മധ്യപ്രദേശിൽ 36കാരനായ സർക്കാർ ജീവനക്കാരനും ഇന്ദോറിൽ 42കാരനും മരിച്ചു.
രാജസ്ഥാനിൽ 60കാരി മരിച്ചു, മരണം നാല്. മധ്യപ്രദേശിൽ രണ്ട് ഉന്നത ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. െഎ.എ.എസ് ഒാഫിസറടക്കം രണ്ട് വനിതകൾക്കാണ് രോഗബാധ കണ്ടത്. ഇവർ ഭോപ്പാലിൽ ചികിത്സയിലാണ്.
ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 12 ബംഗ്ലാദേശുകാർക്കെതിരെ കേസെടുത്തു. ഇവർ യു.പിയിലെ ഷാമിലിൽ നിരീക്ഷണത്തിലാണ്.
22000 പേർ സമ്പർക്കവിലക്കിൽ –കേന്ദ്രം
ന്യൂഡൽഹി: രാജ്യവ്യാപകമായി 22,000 തബ്ലീഗ് ജമാഅത്ത് അംഗങ്ങളും അവരുമായി നേരിട്ട് ബന്ധപ്പെട്ടവരും സമ്പർക്കവിലക്കിലാണെന്ന് കേന്ദ്രം.
കോവിഡ് വ്യാപനം തടയുന്നതിന് തബ്ലീഗ് അംഗങ്ങളെയും അവർ ബന്ധപ്പെട്ടവരെയും കണ്ടെത്താൻ സംസ്ഥാനങ്ങളുമായി ചേർന്ന് വിപുല യത്നമാണ് കേന്ദ്ര സർക്കാർ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ജോയൻറ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ വാർത്താ ലേഖകരോട് പറഞ്ഞു.
ലോക് ഡൗൺ 24 മണിക്കൂറും കേന്ദ്രം നിരീക്ഷിച്ചു വരുന്നുണ്ട്.
ലോക്ഡൗണിനായി നടപ്പാക്കിയ കാര്യങ്ങളെല്ലാം ഇതുവരെ ഫലപ്രദമായി പ്രവർത്തിച്ചു. അവശ്യസാധന ലഭ്യത എല്ലായിടത്തും ഉറപ്പാക്കാനായി.
സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്ക് 11,092 കോടി രൂപ കേന്ദ്രം വെള്ളിയാഴ്ച കൈമാറിയിട്ടുണ്ടെന്നും അന്തർസംസ്ഥാന തൊഴിലാളികൾക്കായും മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും ഈ തുക ഉപയോഗിക്കാമെന്നും ശ്രീവാസ്തവ പറഞ്ഞു.
അഹ്മദാബാദിൽ 70 കോച്ചുകൾ െഎസൊലേഷൻ വാർഡുകളാക്കുന്നു
അഹ്മദാബാദ്: കോവിഡ് വൈറസ് അതിരൂക്ഷമായി ബാധിച്ച അഹ്മദാബാദിൽ 70 ട്രെയിൻ കോച്ചുകൾ ഐസൊലേഷൻ വാർഡ് ആക്കി മാറ്റുന്നു. ഇതിൽ ആദ്യ കോച്ച് തയാറായി. മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ച ഈ കോച്ച് മണിനഗർ റെയിൽവേ ഡിപോയിൽ ആണ് നിർത്തിയിരിക്കുന്നത്. ഓരോ കോച്ചിലും എട്ടു വീതം രോഗികളെ ഉൾക്കൊള്ളും. നാലു കക്കൂസും ഒരു ശുചിമുറിയും അടങ്ങുന്ന കോച്ചിൽ ആരോഗ്യ പ്രവർത്തകർക്കും പ്രത്യേക സൗകര്യമുണ്ടാകും. അഞ്ച് ഡിപ്പോകളിലായാണ് 70 കോച്ചുകൾ സജ്ജീകരിക്കുകയെന്ന് അഹ്മദാബാദ് ഡിവിഷനൽ മാനേജർ ദീപക് കുമാർ ഝാ പറഞ്ഞു. നഗരത്തിൽ 38 പേർക്കാണ് കോവിഡ് ബാധിച്ചത്. നാലുപേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.